ഒറ്റപ്പാലം: വീട്ടിൽ സൂക്ഷിച്ച 43 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചുനങ്ങാട് നെല്ലിക്കുറുശ്ശിയിലെ കയ്യാലിൽ വീട്ടിൽ യൂസഫാണ് (29) അറസ്റ്റിലായത്. ജൂലൈ എട്ടിന് മുരുക്കുംപറ്റ കല്ലടിക്കുന്ന് പഴംകുളത്തിങ്കൽ സുധീറിെൻറ (സുബൈർ-34) കിടപ്പുമുറിയിലെ കട്ടിലിനടിയിൽ 12 പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവാണ് പൊലീസ് പിടിച്ചത്.
പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക് കവറുകളും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിരുന്നു.
അന്ന് രക്ഷപ്പെട്ടവരിൽ മുഖ്യപ്രതി സുധീറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളിൽ ഒരാളാണ് യൂസഫ്. കോതകുറുശ്ശി പത്തംകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ശനിയാഴ്ച ഉച്ചക്കാണ് പിടികൂടിയത്. പോത്ത് കച്ചവട മറവിൽ ആന്ധ്രയിൽ നിന്ന് ലോറിയിലാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്നും ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി മേഖലകൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തി വന്നിരുന്ന സംഘം തൃശൂർ, മലപ്പുറം ജില്ലകളിലെ കച്ചവടക്കാർക്കും കഞ്ചാവ് എത്തിച്ചു നൽകിയിരുന്നതായും അന്വേഷണ സംഘം അറിയിച്ചു.
കേസിൽ കൂട്ടുപ്രതികളായ രണ്ട് പേരെക്കൂടി കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഒറ്റപ്പാലം സി.ഐ എം. സുജിത്ത്, പ്രൊബേഷനറി എസ്.ഐ യാസിർ, എസ്.സി.പി.ഒ ഉദയൻ, സി.പി.ഒമാരായ സുനിൽ, ജ്യോതിഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്. ജലീൽ, ടി.ആർ. സുനിൽകുമാർ, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ.രാജീവ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.