പ്രസന്ന വിജയകുമാർ, മറിയാമ്മ തരകൻ
അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതിയിലെ വനിത പ്രസിഡൻറുമാരില്‍ രണ്ടുപേര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. ഒരാള്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിക്കുമ്പോള്‍ മറ്റൊരാള്‍ കൈപ്പത്തി ചിഹ്നത്തില്‍തന്നെയാണ് ജനവിധി തേടുന്നത്.
സി.പി.എമ്മിെൻറ സീറ്റില്‍ മത്സരിച്ച് നാലുവര്‍ഷം ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന പ്രസന്ന വിജയകുമാറും മറിയാമ്മ തരകനുമാണ് യഥാക്രമം രണ്ട്, ആറ് വാര്‍ഡുകളില്‍ സി.പി.എമ്മുകാരോട് പോരിനിറങ്ങിയത്.
പ്രസന്ന 2015ല്‍ പ്രസിഡൻറായി. ഇതിനിെട, കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തില്‍ സി.പി.എമ്മിെൻറ രണ്ട് അംഗങ്ങള്‍ പിന്തുണച്ചതോടെ പ്രസന്ന പുറത്തായി. തുടര്‍ന്ന് സി.പി.എമ്മിെൻറതന്നെ വനിത ഒരുവര്‍ഷം പ്രസിഡൻറാവുകയും ചെയ്തു. പക്ഷേ പ്രസന്നയെ പുറത്താക്കാന്‍ കൂട്ടുനിന്ന സി.പി.എമ്മിെൻറ പഞ്ചായത്ത് അംഗത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നില്ല.
ഇത്തവണ പ്രസന്നക്ക് സീറ്റുനല്‍കാതെ, അന്ന് പുറത്താക്കാന്‍ എതിരുനിന്ന വനിത അംഗത്തിന് പാര്‍ട്ടി വീണ്ടും സീറ്റ് നല്കി. പ്രസന്നക്ക് സീറ്റ് നല്‍കാം എന്ന് പറഞ്ഞിരുന്നെങ്കിലും പാര്‍ട്ടി വാക്കുപാലിക്കാതെ മറ്റൊരാളെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രസന്ന വിജയകുമാര്‍ രംഗത്തുവന്നത്. സി.പി.എം ഏറത്ത് ലോക്കല്‍ കമ്മിറ്റി സ്ഥാനം അടുത്തിടെ പ്രസന്ന രാജിവെച്ചിരുന്നു.
2005ല്‍ പ്രസിഡൻറായ മറിയാമ്മ തരകനെ സി.പി.എമ്മിലെ ഒരുവിഭാഗത്തിെൻറ പിന്തുണയോടെ അവിശ്വാസത്തില്‍ പുറത്താക്കിയിരുന്നു. മറിയാമ്മ തരകനും തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൈപ്പത്തി ചിഹ്നത്തിലാണ് മറിയാമ്മ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.