പത്തനംതിട്ട: സംസ്ഥാനത്ത് യു.ഡി.എഫിന് ഏറെ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുേമ്പാഴും ജില്ലയിൽ തെരഞ്ഞെടുപ്പിൽ കണ്ടത് കോൺഗ്രസിെൻറ സംഘടന ദൗർബല്യം. ഡി.സി.സി നേതൃത്വം വിഷയങ്ങളിൽ ശക്തമായി ഇടപെട്ടെങ്കിലും ഇതിനെയും അപ്രസക്തമാക്കി പലസ്ഥലത്തും നേതാക്കൾ പാർട്ടി താൽപര്യം ബലികഴിച്ചും വ്യക്തി, സാമുദായിക താൽപര്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയായിരുന്നു.
ഈ സാഹചര്യത്തിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള ജില്ലയിൽ യു.ഡി.എഫിന് പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കി മുന്നിലെത്താൻ കഴിയുന്നില്ലെങ്കിൽ അത് വ്യക്തമായും സംഘടന സംവിധാനത്തിലെ പാളിച്ചകൾ കൊണ്ടാകുമെന്നാണ് പാർട്ടിയിലെ നിഷ്പക്ഷമതികൾ വിലയിരുത്തുന്നത്. യു.ഡി.എഫിന് അനുകൂല സാഹചര്യം നിലനിൽക്കുേമ്പാൾ ഏതുവിധവും വിശ്വസ്തർക്ക് സീറ്റ് നേടിക്കൊടുക്കാൻ വലിയ പോരാട്ടമാണ് സീറ്റ് വിഭജന ഘട്ടത്തിൽ മുതിർന്ന നേതാക്കൾ തമ്മിൽ നടത്തിയത്.
നേതാക്കളുടെ പിടിവാശിമൂലം സ്ഥാനാർഥികളായവരെ ഏറ്റെടുക്കാൻ പല സ്ഥലത്തും പ്രവർത്തകർ തയാറാകാത്തത് പ്രചാരണ ഘട്ടത്തിൽ പല സ്ഥലത്തും വലിയ വെല്ലുവിളിയായി. അസംതൃപ്തർ വിമതരായി രംഗത്ത് എത്തിയപ്പോൾ നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും അവർക്ക് പിന്തുണ നൽകുന്ന സാഹചര്യവും ഉണ്ടായി. നാലു നഗരസഭകളിലും യു.ഡി.എഫിന് വിമതശല്യം വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. പത്തനംതിട്ട നഗരസഭയിൽ എട്ടിടത്തായിരുന്നു വിമതർ.
ജയിക്കുക എന്നതിനപ്പുറം യു.ഡി.എഫിെൻറ കുറച്ച് വോട്ടുപിടിച്ചുമാറ്റി ഔദ്യോഗിക സ്ഥാനാർഥിയെ ഏതുവിധവും തോൽപിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമതർ നീങ്ങിയത്. തിരുവല്ല, പന്തളം, അടൂർ നഗരസഭകളിലും സമാനമായ സാഹചര്യം തന്നെയാണ് ഉണ്ടായത്. കോന്നിയിലാണ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി വലിയ തർക്കങ്ങൾ ഉണ്ടായത്. റാന്നി, മല്ലപ്പള്ളി എന്നിവിടങ്ങളിലും അവസാന നിമിഷത്തിലും പാർട്ടിയിലെ ഗ്രൂപ്പിസവും നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതയും പ്രചാരണത്തിൽ നിഴലിട്ടുനിന്നു.
യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകൾ ബി.ജെ.പി പിടിക്കുന്ന സാഹചര്യവും നിലനിൽക്കെ യു.ഡി.എഫ് ക്യാമ്പിൽ ഉണ്ടായ ഈ അനൈക്യവും പ്രചാരണത്തിലെ പാളിച്ചയും എൽ.ഡി.എഫ് മുതലാക്കുമെന്ന് ഉറപ്പാണ്. ഒന്നിനുപുറകെ ഒന്നായി വിവാദങ്ങളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ അതൊന്നും വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാൻ വലിയ ജാഗ്രതയോടെയാണ് സി.പി.എമ്മും ഇടതുമുന്നണിയും നീങ്ങിയത്.
അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇടതുമുന്നണിക്ക് വിമത ഭീഷണി ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലും എണ്ണയിട്ട യന്ത്രംപോലെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് തിരിച്ചടിയായാൽ അത് കോൺഗ്രസിൽ വീണ്ടും വലിയ കലാപത്തിന് വഴിവെക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.