മല്ലപ്പള്ളി: ചുങ്കപ്പാറ-പൊന്തൻപുഴ റോഡിന്റെ വശങ്ങളിൽ മത്സ്യാവശിഷ്ടങ്ങൾ തള്ളുന്നു. അസീസി സെന്ററിനു സമീപത്തെ വളവു മുതൽ പുളിക്കൻ പാറ വരെ റോഡിന്റെ ഇരുവശത്തും മത്സ്യാവശിഷ്ടങ്ങൾ തള്ളുകയാണ്.
ഇതുമൂലം പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമായിരിക്കുകയാണ്. നായ്ക്കൾ കൂട്ടത്തോടെ ഇത് ഭക്ഷിക്കാൻ എത്തുന്നതിനാൽ ഇതുവഴിയുള്ള ഇരുചക്ര വാഹന യാത്രക്കാർ ഭീതിയിലായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളിലും കാൽനടയായും പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ കൂട്ടത്തോടെയാണ് തെരുവുനായ്ക്കൾ എത്തുന്നത്. തെരുവുനായ് ആക്രമണത്തിൽനിന്നും പലരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. നേരത്തേ മത്സ്യ-മാംസാവശിഷ്ടങ്ങളും മറ്റും തള്ളിയിരുന്നത് പൊന്തൻപുഴ വനത്തിനോട് ചേർന്ന സ്ഥലങ്ങളിലായിരുന്നു. എന്നാൽ, അവിടെ കാമറകൾ സ്ഥാപിച്ചതോടെ മാലിന്യം തള്ളാൻ ഈ പ്രദേശം തെരഞ്ഞെടുത്തിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.