പത്തനംതിട്ട: കോന്നി കരിയാട്ടത്തിന്റെ കൊടിയേറ്റം 14 ന് ഇക്കോ ടൂറിസം സെൻററിൽ നടക്കും. വൈകീട്ട് നാലിന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 101 മേള കലാകാരന്മാരുടെ സ്പെഷൽ പഞ്ചാരിമേളത്തോടെ കൊടിയേറ്റ് നടത്തും. നടി ഭാവന മുഖ്യാതിഥി ആയിരിക്കും. കോന്നി കരിയാട്ടം ടൂറിസം എക്സ്പോ 20 മുതൽ സെപ്റ്റംബർ ഒന്നുവരെയാണ്. സംസ്ഥാന ടൂറിസം വകുപ്പ്, തദ്ദേശ സ്വയംഭരണം, വനം, സിവിൽ സപ്ലൈസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
കെ.എസ്.ആർ.ടി.സി മൈതാനമായിരിക്കും പ്രധാന വേദി. പ്രധാന വേദിയിൽ പതിനായിരത്തിലധികം പേർക്ക് ഇരുന്ന് പരിപാടികൾ കാണാൻ കഴിയും. കോന്നിയിലെ ടൂറിസം സാധ്യതകൾ വിപുലമാക്കുക ലക്ഷ്യത്തോടെയാണ് നടത്തുന്നത്. കോന്നിയിലെ എല്ലാ പഞ്ചായത്തിലും ഗ്രാമീണ ടൂറിസം പദ്ധതികൾ വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരുകയാണ്. 20ന് വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ്
ടൂറിസം എക്സ്പോ ഉദ്ഘാടനം ചെയ്യും. പ്രദർശന വിപണനമേള മന്ത്രി സജി ചെറിയാനും കലാസന്ധ്യകൾ മന്ത്രി വീണ ജോർജും ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 10.30ന് കേരള നോളജ് എക്കോണമി മിഷനും കുടുംബശ്രീ ജില്ല മിഷനും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കും.
പ്രവാസി സംഗമം, ആരോഗ്യപ്രവർത്തക സംഗമം, വനാശ്രിത സമൂഹസംഗമം, ജനപ്രതിനിധി സംഗമം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകീട്ട് 6.30ന് കലാപരിപാടികൾ ഉണ്ടായിരിക്കും.
പ്രദർശന വിപണനമേള നടത്തുന്നതിനായി ശീതീകരിച്ചതും അല്ലാത്തതുമായ 200 സ്റ്റാളുകൾ, വൈവിധ്യം നിറഞ്ഞ വിഭവങ്ങളുമായി ഭക്ഷണശാല, അമ്യൂസ്മെൻറ് പാർക്ക് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആനയെ മുഖ്യ ആകർഷക കേന്ദ്രമാക്കിയാണ് കരിയാട്ടം എന്ന കലാരൂപം അവതരിപ്പിക്കപ്പെടുക. സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണഷ് കുമാർ എം.എൽ.എ, ചലച്ചിത്ര താരം ഭാമ എന്നിവർ മുഖ്യാതിഥികളായിരിക്കും.
വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജനറൽ കൺവീനർ ബിയോജ് എസ്. നായർ, കൺവീനർ ജി. ബിനുകുമാർ, ട്രഷറർ ജിജോ മോഡി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സംഗേഷ് ജി. നായർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം. അനീഷ് കുമാർ, രാജഷ് ആേക്ലത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.