തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിനും ജെ.കെ. തിയറ്ററിനുമിടയിലെ വെള്ളക്കെട്ട്

ദേശീയപാത വികസനം: തൃപ്രയാറിൽ 30 വീട്ടുകാർക്ക് ‘തടാക ജീവിതം’

തൃപ്രയാർ: മഴക്കാലമായതോടെ വീട്ടുമുറ്റവും പരിസര പ്രദേശങ്ങളും വെള്ളം കയറി തടാകത്തിൽ ജീവിക്കുന്നവരായി തൃപ്രയാറിലെ 30 വീട്ടുകാർ. നിർമാണം നടക്കുന്ന എൻ.എച്ച്-66ന് സമാന്തരമായി കിഴക്കേ ടിപ്പു സുൽത്താൻ റോഡിന് പടിഞ്ഞാറ് ഭാഗം ജെ.കെ. തിയേറ്ററിനും ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിനുമിടയിൽ കിടക്കുന്ന പ്രദേശം കഴിഞ്ഞ ഒന്നര മാസമായി വെള്ളം നിറഞ്ഞിരിക്കുകയാണ്.

വെള്ളമൊഴുകിയിരുന്ന അങ്ങാടി തോട് റോഡ് നിർമാണത്തിന്‍റെ ഭാഗമായി അടഞ്ഞുകിടക്കുകയാണ്.

ഇതിനാൽ വെള്ളം കെട്ടി നിൽക്കുകയാണിവിടെ. 30 വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് പുറത്തിറങ്ങാൻ നിവൃത്തിയില്ല. കെട്ടിക്കിടക്കുന്ന വെള്ളത്താൽ പലർക്കും അസുഖം പിടിപെട്ടിരിക്കുകയാണ്. വെള്ളം കയറി പ്രദേശത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളം ഒഴുകിയിരുന്ന വഴികളെല്ലാം അടഞ്ഞു പോയിരിക്കുകയുമാണ്.

Tags:    
News Summary - National highway development: 'Lake life' for 30 households in Thriprayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT