കുറുമ്പ
മുളങ്കുന്നത്തുകാവ്: തിരൂരിൽ മൃഗീയമായി കൊലചെയ്യപ്പെട്ട മകന് തിരിച്ചുവരുമെന്ന് കരുതി വഴിക്കണ്ണുമായി കാത്തിരുന്ന മാതാവ് മനംനൊന്തു മരിച്ചു. തിരൂര്‍ പണിക്കാര്പടിയില് പരേതനായ കുട്ടപ്പെൻറ ഭാര്യ കുറുമ്പയാണ് (73) മരിച്ചത്. ഒക്ടോബർ 29നാണ് മകന് മണികണ്ഠനെ സുഹൃത്തും തിരൂര്‍ സ്വദേശിയുമായ അഭിഭാഷകൻ സജീഷ് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
മകെൻറ മരണത്തിന് ശേഷം കുറുമ്പ ഭക്ഷണം കൃത്യമായി കഴിച്ചിരുന്നില്ല. കുടുംബാംഗങ്ങൾ കൊടുക്കുന്ന ഭക്ഷണം മാറ്റിവെക്കുകയായിരുന്നു പതിവ്. ഇതേതുടര്‍ന്ന് അവശയായ കുറുമ്പയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് മരിച്ചു.സംസ്കാരം മണികണ്ഠനെ സംസ്കരിച്ച ചെറുതുരുത്തി പുണ്യതീരത്ത് നടക്കും. മറ്റു മക്കൾ: സരസ്വതി, ബാലകൃഷ്ണന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.