നാമനിർദേശ പത്രിക സമർപ്പിച്ചതുപോലും അറിഞ്ഞില്ല; അനിൽകുമാർ ഇപ്പോൾ ബി.ജെ.പി സ്ഥാനാർഥിയുടെ അപരനാണ്

പോത്തൻകോട് (തിരുവനന്തപുരം): വായ്പ ആവശ്യത്തിനായി സഹകരണ ബാങ്കിന് നൽകിയ രേഖകൾ ദുരുപയോഗം ചെയ്ത് സ്ഥാനാർത്ഥിയാക്കിയതായി പരാതി. അണ്ടൂർക്കോണം വാഴവിള കിളച്ചുവിള വീട്ടിൽ അനിൽ കുമാർ പി.എസ് ആണ് പരാതി നൽകിയത്. ബാങ്ക്ജീവനക്കാരൻ മധുസൂദനൻ നായർക്കെതിരെയാണ് പരാതി.

അണ്ടൂർക്കോണം പഞ്ചായത്തിലെ കീഴാവൂർ വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് വാരണാധികാരിക്കു മുന്നിൽ അനിൽ കുമാർ അറിയാതെ ആൾമാറാട്ടം നടത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. ബി.ജെ.പി അപരനാക്കിയാണ് അനിൽകുമാറിെൻറ പേരിൽ സി.പി.എം പ്രവർത്തകൻ നാമനിർദേശം നൽകിയത്.

കീഴാവൂർ വാർഡിലെ ബി.ജെ.പി സ്ഥാനാർഥി അനിൽകുമാർ സ്വന്തം പേരിൽ മറ്റൊരു സ്ഥാനാർഥി ഉണ്ടെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. അപരനെ ഫോണിൽ വിളിച്ച് അന്വേഷണം നടത്തിയപ്പോഴാണ് സ്ഥാനാർഥിയായ വിവരം അനിൽ അറിയുന്നത്. സ്ഥാനാർഥിക്ക് പകരക്കാരനായി വരണാധികാരിക്കുമുന്നിൽ സത്യപ്രതിജ്ഞ ചെയ്തതും അണ്ടൂർക്കോണം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഇതേ സി.പി.എം പ്രവർത്തകനാണെന്ന് കണ്ടെത്തിയെന്നും പറയുന്നു.

വായ്പ ആവശ്യത്തിനായി സഹകരണ ബാങ്കിൽ നൽകിയിരുന്ന ഫോട്ടോയും ഒപ്പും ഉപയോഗിച്ചാണ് അട്ടിമറി നടത്തിയതെന്ന് കരുതുന്നതായി അനിൽകുമാർ പറഞ്ഞു. വിഷയം അന്വേഷിക്കണെമന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, വരണാധികാരി, മംഗലപുരം പൊലീസിനും അനിൽ കുമാർ പരാതി നൽകി.

Tags:    
News Summary - did not even know that the nomination paper was submitted; Anil Kumar is now the alias of the BJP candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.