അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ഒ.എസ്. അംബിക എം.എൽ.എ
സന്ദർശിക്കുന്നു
ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ ക്ഷീരോൽപാദക സർവിസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെ സംഘർഷം; നഗരസഭ കൗൺസിലർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്.
പോളിങ് ബൂത്തിന് മുന്നിൽ ഡി.വൈ.എഫ്.ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. നഗരസഭ കൗൺസിലർ സുഖിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ, യൂത്ത് കോൺഗ്രസ് കൊല്ലമ്പുഴ ബൂത്ത് പ്രസിഡന്റ് അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്.
സ്ഥലത്തുണ്ടായിരുന്ന പൊലീസാണ് സംഘർഷം തടഞ്ഞതും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും. വലിയകുന്ന് ഗവ. താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയും ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഏറെനാളായി തുടരുന്ന തർക്കം ക്ഷീരസംഘം തെരഞ്ഞെടുപ്പ് സ്ഥലത്ത് സംഘർഷമായി മാറുകയായിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി ഹൈകോടതിയിൽനിന്ന് പൊലീസ് പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങിയാണ് ക്ഷീരസംഘം തെരഞ്ഞെടുപ്പ് നടത്തിയത്. ഇതിനിടെ സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഒ.എസ്. അംബിക എം.എൽ.എ സന്ദർശിച്ചു. കോൺഗ്രസ് പ്രവർത്തകർ ഗുണ്ടകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.