പനമരം: കൂളിവയലിലെ എസ്.എസ്. മോട്ടോഴ്സ് കാർ വർക് ഷോപ്പിൽ കയറി 30,000 രൂപയുടെ മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ നിരവധി കവർച്ചാകേസുകളിലെ പ്രതി പിടിയിൽ. ബാലുശ്ശേരി ഉണ്ണികുളം രഞ്ജിത്ത് എന്ന അജയകുമാറിനെ യാണ് (29) പനമരം പൊലീസ് കൽപറ്റയിൽ നിന്ന് പിടികൂടിയത്. പാലക്കാടും കോഴിക്കോടും ഇയാളുടെ പേരിൽ നാലു മോഷണകേസുകളുണ്ടെന്ന് പനമരം പൊലീസ് പറഞ്ഞു.
മോഷ്ടിച്ച ഫോൺ കൽപറ്റയിലെ മൊബൈൽ ഷോപ്പിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് ഇയാൾ വർക്ക്ഷോപ്പിൽ കയറി മൊബൈൽ ഫോൺ കവർന്നത്. കടയിലെ ജീവനക്കാരനായ എം.ആർ. രജീഷിന്റേതായിരുന്നു ഫോൺ. കടയിലുള്ളവർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മോഷണം. ഈ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിത് സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
മാന്യമായ വസ്ത്രവും ഹെൽമറ്റും ബാഗും ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. വർക് ഷോപ്പിനകത്ത് കടന്നശേഷം മോഷ്ടാവ് മേശവലിപ്പ് തുറന്നു പരിശോധിച്ചെങ്കിലും പണമൊന്നും ലഭിക്കാത്തതിനാൽ മേശപ്പുറത്തുണ്ടായിരുന്ന ഫോണുമായി കടന്നുകളയുകയായിരുന്നു. പനമരം പൊലീസ് അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.