പിലാക്കാവിൽ കടുവക്കായി തിരച്ചിൽ തുടരുന്നു

മാനന്തവാടി: കടുവ സാന്നിധ്യം സ്ഥിരീകരിച്ച പിലാക്കാവിലും മണിയൻകുന്നിലും വനം വകുപ്പ് തിരച്ചിൽ തുടരുന്നു. ഞായറാഴ്ച കടുവയുടെ സാന്നിധ്യം വനം വകുപ്പ് ജീവനക്കാർ സ്ഥിരീകരിക്കുകയും പ്രദേശവാസികൾ നേരിൽ കാണുകയും ചെയ്തിരുന്നു. തുടർന്നാണ് വൈകീട്ടോടെ മണിയൻകുന്നിൽ കൂട് സ്ഥാപിച്ചത്.

കൂട്ടിൽ കടുവ കൊന്ന പശുവിന്റെ ജഡമാണ് ഇരയായി വെച്ചിട്ടുള്ളത്. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലെവിടെയും കടുവ സാന്നിധ്യം സ്ഥിരീകരിക്കുകയോ വനം വകുപ്പ് കാമറകളിൽ ദൃശ്യങ്ങൾ പതിയുകയോ ചെയ്തിട്ടില്ല. പുതിയ കാൽപ്പാടുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടുവ സമീപ പ്രദേശങ്ങളിൽ തന്നെയുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. അതേസമയം, കടുവ പശുവിനെ ആക്രമിച്ചതിന്റെ 300 മീറ്റർ മാറി വനമേഖലയായതിനാൽ തന്നെ വനത്തിലേക്ക് കയറിപ്പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

നിലവിൽ സ്ഥാപിച്ചിട്ടുള്ള കൂട് മാറ്റി സ്ഥാപിക്കുന്നത് രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ തിരുമാനിക്കുകയുള്ളൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് മാസത്തിനുള്ളിൽ മൂന്ന് വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊന്നത്.

Tags:    
News Summary - Search continues for tiger in Pilakaav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.