സുൽത്താൻ ബത്തേരി നഗരത്തിലെ നടപ്പാത
സുൽത്താൻ ബത്തേരി: സ്ഥാനാർഥികളുടെ പ്രചാരണം മുന്നേറുമ്പോൾ നഗരത്തിലെ പൂക്കളും ശുചിത്വവും വരെ രാഷ്ട്രീയ ആയുധം. സമൂഹ മാധ്യമങ്ങളിൽ നഗരസൗന്ദര്യത്തെ പുകഴ്ത്തി പോസ്റ്റുകൾ സജീവമാണ്. നഗരത്തിെൻറ മാറ്റം എൽ.ഡി.എഫ് ഭരണനേട്ടമായി കാണുമ്പോൾ എം.എൽ.എ ഫണ്ടിെൻറ കാര്യം ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് പ്രതിരോധവും പ്രചാരണവും.
നഗരത്തിൽ അസംപ്ഷൻ ജങ്ഷൻ മുതൽ ചുങ്കം വരെയുള്ള ഭാഗത്താണ് നടപ്പാതയുടെ കൈവരിയോടനുബന്ധിച്ച് ചെടിച്ചട്ടികൾ സ്ഥാപിച്ചത്. മിക്കതിലും പൂക്കൾ വിരിഞ്ഞതോടെ കണ്ണിന് ഇമ്പമേകുന്ന കാഴ്ചയാണ്. ചപ്പുചവറുകളില്ലാതെ നഗരം വൃത്തിയിലുമാണ്.
മിക്ക ഡിവിഷനുകളിലും എൽ.ഡി.എഫ് പ്രചാരണത്തിൽ ഇക്കാര്യം ഉയർത്തിക്കാട്ടുന്നുണ്ട്. എൽ.ഡി.എഫ് പ്രചാരണത്തെ ശക്തമായി തന്നെ പ്രതിരോധിക്കുകയാണ് യു.ഡി.എഫ്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് കോടികൾ മുടക്കി നടപ്പാതയും കൈവരിയും സ്ഥാപിച്ചതോടെയാണ് സുൽത്താൻ ബത്തേരി നഗരത്തിെൻറ മുഖച്ഛായ മാറിയതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു.
കൈവരിയിൽ ചായംതേച്ച് ചെടിച്ചട്ടികൾ സ്ഥാപിച്ച് സൗന്ദര്യവത്കരണം തങ്ങളുടേതു മാത്രമാക്കാൻ ശ്രമിക്കുന്നത് എൽ.ഡി.എഫിെൻറ പാപ്പരത്തമാണെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. നഗരത്തിെൻറ മുഖം മിനുക്കിയതുകൊണ്ട് മാത്രം വികസനമാകില്ലെന്നും യു.ഡി.എഫ് വിശദീകരിക്കുന്നു. ഇരുമുന്നണികൾക്കും നഗരത്തിെൻറ രൂപമാറ്റത്തിൽ പങ്കാളിത്തമുണ്ടെന്ന് കരുതുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.