സുൽത്താൻ ബത്തേരി: നഗരസഭയിലെ പഴുപ്പത്തൂരിൽ കടുവ മാനിനെ കൊന്നു. ബുധനാഴ്ച രാത്രിയാണ് കടുവ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച രാത്രി വനംവകുപ്പ് എത്തി മാനിെൻറ ജഡം കുഴിച്ചിട്ടു.
പഴുപ്പത്തൂർ കൈരളി നഗറിലാണ് മാൻ ആക്രമിക്കപ്പെട്ടത്. ജഡം മുക്കാൽഭാഗവും ഭക്ഷിച്ച നിലയിലാണ്. അവശിഷ്ടങ്ങൾ കണ്ടിട്ട് മാനും കുട്ടിയും ഉണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ഒരുമാസത്തോളമായി പഴുപ്പത്തൂർ, കൈവട്ടമൂല, കൈരളിനഗർ, അരിവയൽ ഭാഗങ്ങളിൽ കടുവ തങ്ങുന്നതിെൻറ സൂചനകൾ നാട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. വനംവകുപ്പിനെ വിവരമറിയിച്ചിട്ടും വേണ്ടത്ര ജാഗ്രത കൊടുക്കുന്നില്ലെന്ന് നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നുണ്ട്.
കൂട് സ്ഥാപിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കടുവയെ പിടിക്കാൻ കഴിയുമെന്ന് കൈരളി നഗറിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.