ബി.ജെ.പി പ്രവർത്തകൻ മഹേഷ് വധം: പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം

തലശ്ശേരി: ബി.ജെ.പി പ്രവർത്തർ ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസിൽ പതിനൊന്ന് സി.പി.എം പ്രവർത്തകരായ 11 പ്രതികൾക്കും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 മാർച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. 

സി.പി.എം പ്രവർത്തകനായിരുന്ന മഹേഷ് പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്നതാണ് കൊലപാതത്തിന് കാരണമായത്. 18 സാക്ഷികളെ പ്രൊസിക്യൂഷന്‍ ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
 

Tags:    
News Summary - Mahesh Murder Case Thalassery-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.