മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണം 

കൊച്ചി: കേസിലെ സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണമേർപ്പെടുത്തി ഹൈകോടതി. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാർഥി സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഭീഷണിമൂലം സമൻസ് നല്കാനാവുന്നില്ലെന്ന് കോടതി ജീവനക്കാർ  അറിയിച്ചതിനെ തുടർന്നാണ് ഹൈകോടതിയുടെ നടപടി. 

മുസ്ലീംലീഗിലെ അബ്ദുൽ റസാഖിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് കെ. സുരേന്ദ്രൻ ഹരജി നല്കിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹരജിയിൽ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈകോടതി സമൻസ് അയച്ചത്. 

മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ വിജയിയായ അബ്ദുൽ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രൻ ഹരജി നൽകിയിരിക്കുന്നത്. അബ്ദുൽ റസാഖ് 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കിൽ തെൻറ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രെൻറ വാദം.

Tags:    
News Summary - Mancheswaram case; High court Developments-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.