കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒഴിയാനാവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസി ലെ സമയപരിധി ഞായറാഴ്ച വൈകീട്ട് അവസാനിക്കാനിരിക്കെ, മരടിലെ നാല് ഫ്ലാറ്റ് സമുച്ചയ ങ്ങളിലെ താമസക്കാർ സമരവും പ്രതിഷേധവും ശക്തമാക്കുന്നു. ഫ്ലാറ്റിനും മരട് നഗരസഭ കാര ്യാലയത്തിനും മുന്നിലാണ് കുടുംബങ്ങൾ മാറിമാറി സമരം ചെയ്യുന്നത്. ഇവർക്ക് ഐക്യദാർഢ ്യവും പിന്തുണയുമായി നിരവധി നേതാക്കളും എത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം. സ്വരാജ് എം.എൽ.എ, മുൻ എം.പി കെ.വി. തോമസ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി പിന്തുണയറിയിച്ചു. സി.പി.എം നേതൃത്വത്തിൽ ഹോളിഫെയ്ത്ത് ഫ്ലാറ്റ് കോമ്പൗണ്ടിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
നേതാക്കൾ വന്നുമടങ്ങിയ ശേഷമാണ് ഫ്ലാറ്റുകളിലെ താമസക്കാർ കുണ്ടന്നൂരിലെ നഗരസഭ കാര്യാലയത്തിനു മുന്നിൽ കുത്തിയിരുന്നത്. വൈകീട്ട് അഞ്ചോടെ ഓഫിസ് പൂട്ടുന്നതുവരെ നിരവധി പേർ ഭക്ഷണംപോലും ഉപേക്ഷിച്ച് പ്രതിഷേധിച്ചു. ഇതിനുശേഷം ഹോളി ഫെയ്ത്തിൽ രാത്രി ഒമ്പതു വരെ റിലേ സത്യഗ്രഹം തുടർന്നു.
ഇതിനിടെ, ഞായറാഴ്ച ഫ്ലാറ്റുകാർക്കുള്ള സമയപരിധി അവസാനിക്കുമെങ്കിലും തുടർനടപടികളായി എന്തു ചെയ്യണമെന്ന കാര്യത്തിൽ നഗരസഭക്കും വ്യക്തതയില്ല. സർക്കാർ മാർഗനിർദേശമനുസരിച്ച് മുന്നോട്ടുപോവുമെന്ന് സെക്രട്ടറി എം. ആരിഫ്ഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ദിവസവും ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് കൈമാറുന്നുണ്ട്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിൽ നിർദേശമൊന്നും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്ലാറ്റിൽനിന്ന് ഒരു കാരണവശാലും ഇറങ്ങില്ലെന്ന നിശ്ചയദാർഢ്യത്തിലാണ് 350ലേറെ വരുന്ന കുടുംബങ്ങൾ. വിഷയത്തിൽ ഇടപെടുമെന്ന് ഗവർണർ വ്യക്തമാക്കിയതും വിവിധ രാഷ്ട്രീയ സംഘടനകൾ പിന്തുണയുമായി എത്തുന്നതും മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.