കോഴിക്കോട്: മര്‍കസ് 43ാം വാര്‍ഷികത്തിെൻറ ഭാഗമായ സനദ് ദാനം ബുധൻ, വ്യാഴം ദിവസങ്ങളിലായി കാരന്തൂര്‍ മര്‍കസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി മര്‍കസില്‍നിന്ന് മതമീമാംസയില്‍ പഠനം പൂര്‍ത്തിയാക്കിയ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 2029 സഖാഫി പണ്ഡിതര്‍ക്ക് വാര്‍ഷിക പരിപാടിയില്‍ സനദ് നല്‍കും. ഖുര്‍ആന്‍ മനഃപാഠമാക്കിയ 313 ഹാഫിളുകള്‍ക്കുള്ള അംഗീകാരപത്രവും കൈമാറും. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്ഡന് സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതര്‍ക്ക് റബ്ബാനി ബിരുദവും നല്‍കും.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സനദ് ദാന പ്രഭാഷണം നടത്തും. മര്‍കസ് പ്രസിഡൻറ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മര്‍കസ് വൈസ് പ്രസിഡൻറ് സൈനുൽ ആബിദിൻ ബാഫഖി തങ്ങള്‍ പ്രാർഥന നിര്‍വഹിക്കും. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, സ്വാഗത സംഘം ചെയര്മാന് മുഹമ്മദ് തുറാബ് തങ്ങള്‍, മർകസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി. മുഹമ്മദ് യൂസുഫ് എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.