കൊച്ചി: ഒരു വർഷം നിർബന്ധിത സേവനം ചെയ്യണമെന്ന വ്യവസ്ഥ അഖിലേന്ത്യ േക്വാട്ടയിൽ പ്രവേശനം നേടിയ മെഡിക്കൽ പി.ജി വിദ്യാർഥികൾക്കും ബാധകമെന്ന് ഹൈകോടതി. പ്രോസ്പെക്ടസിലെ ഇൗ നിബന്ധന പാലിക്കാത്തവരുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ തടഞ്ഞുവെക്കുമെന്നും നഷ്ടപരിഹാരം നൽകണമെന്നുമുള്ള വ്യവസ്ഥകൾ ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ വിധി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പി.ജി പൂർത്തിയാക്കിയ ഇതരസംസ്ഥാനക്കാരായ 22 വിദ്യാർഥികളുടെ അപ്പീൽ ഹരജികൾ കോടതി തള്ളി.
ഒരു വർഷത്തെ നിർബന്ധിത സേവനം നടത്താത്തതിനാൽ സർട്ടിഫിക്കറ്റ് തടഞ്ഞുെവച്ചിരിക്കുകയാണെന്ന് കാട്ടി ഇവർ നൽകിയ ഹരജി നേരേത്ത സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. എന്നാൽ, സർട്ടിഫിക്കറ്റ് നൽകാനുള്ള ഉത്തരവ് മറ്റൊരു ഹരജിയിൽ വേറൊരു സിംഗിൾ ബെഞ്ചിൽനിന്നുണ്ടായി. ഇതേതുടർന്നാണ് വിധി എതിരായ വിദ്യാർഥികൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. അഖിലേന്ത്യ േക്വാട്ടയിൽ പ്രവേശനം ലഭിച്ച തങ്ങളോട് ഒരു വർഷത്തെ സേവനത്തിന് നിർബന്ധിക്കാൻ അവകാശമില്ലെന്നായിരുന്നു വാദം.
അഖിലേന്ത്യ േക്വാട്ടയിൽ പ്രവേശനം ലഭിച്ചവരാണെങ്കിലും പഠനച്ചെലവിനുള്ള പണം പൊതു ഖജനാവിൽനിന്നാണെന്നും ഒരു വർഷം സേവനം നടത്താൻ ബാധ്യതയുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാറിെൻറ വാദം. ഒരു വർഷം നിർബന്ധിത സേവനം ചെയ്യണമെന്നും ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും 2013ലെ മെഡിക്കൽ പി.ജി കോഴ്സിെൻറ പ്രോസ്പെക്ടസിലുള്ളതും സർക്കാർ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾക്കും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമനുസരിച്ച് ബോണ്ട് വ്യവസ്ഥകളിൽ മാറ്റമുണ്ടാകാറുണ്ടെന്നും പ്രവേശനം നേടുംമുമ്പ് പരിശോധിച്ച് തീരുമാനമെടുക്കേണ്ട ബാധ്യത വിദ്യാർഥികൾക്കാണെന്നും ഇന്ത്യൻ മെഡിക്കൽ കൗൺസിലും കേന്ദ്രസർക്കാറും വ്യക്തമാക്കി. ഇൗ വാദങ്ങൾ അംഗീകരിച്ചാണ് ഒരു വർഷത്തെ നിർബന്ധിത സേവനത്തിന് ഹരജിക്കാർ ബാധ്യസ്ഥരാണെന്ന് കോടതി വിധിച്ചത്. വ്യവസ്ഥ പാലിക്കാത്തവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാം. ഇതരസംസ്ഥാനക്കാരായ വിദ്യാർഥികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ മറ്റു മാർഗങ്ങളില്ലാത്ത സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.