കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയ്ക്കുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ സ്വദേശി അമ്പലത്തിങ്കൽ സത്യൻ (50) ആണ് മരിച്ചത്.
മരണകാരണം വ്യക്തമല്ല. ചൊവ്വാഴ്ച വെളുപ്പിന് ആറുമണിയോടെയാണ് ജീവനക്കാർ ഇയാളെ ഡിപ്പോയിലെ എ.ടി.എം കൗണ്ടറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ഇയാൾ ഡിപ്പോയ്ക്കുള്ളിൽ വന്നിരുന്നതായും ദേഹാസ്വസ്ഥ്യം ഉണ്ടെന്ന് പറഞ്ഞതായും ജീവനക്കാർ പറഞ്ഞു.
കൂത്താട്ടുകുളം പോലീസ് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം ബന്ധുക്കൾ എത്തിയശേഷം കോവിഡ് 19 പരിശോധനക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പരിശോധന ഫലം വന്ന ശേഷം നടക്കും. ഭാര്യ: വത്സ (നഴ്സ്, ഗുജറാത്ത്), മകൾ: കാർത്തിക (വിദ്യാർഥിനി).
കൂത്താട്ടുകുളം അഗ്നിശമനസേന എത്തി ഡിപ്പോയും പരിസരവും അണുവിമുക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.