രോഗികളേക്കാൾ കൂടുതൽ കോവിഡ് പോരാളികൾ; സേവനം അവസാനിപ്പിച്ചുവെന്ന് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന് ദേശീയാരോഗ്യദൗത്യം മുഖേന കോവിഡ് ബ്രിഗേഡ് എന്ന പേരില്‍ സര്‍ക്കാര്‍ നിയമിച്ചവരുടെ സേവനം വ്യാഴാഴ്ച അവസാനിച്ചതായി മന്ത്രി വീണ ജോര്‍ജ്. ഒരു വര്‍ഷമായി ഇവര്‍ സേവനത്തിലുണ്ടായിരുന്നു. ആറുമാസം വീതം കാലാവധി നീട്ടി നല്‍കുകയായിരുന്നു.

നിലവില്‍ 19,210 പേരാണ് ജോലിയിലുണ്ടായിരുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ലാബ് ടെക്‌നീഷ്യൻമാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. 35 കോടിയോളം രൂപ ഇവര്‍ക്ക് ശമ്പളയിനത്തില്‍ ചെലവഴിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണെത്തക്കാള്‍ കൂടുതലാണ് നിലവില്‍ കോവിഡ് ബ്രിഗേഡുകള്‍. രോഗികളുടെ എണ്ണം കുറഞ്ഞതോടെ സി.എഫ്.എല്‍.ടി.സികള്‍ അടക്കം പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓരോ ജില്ലയിലെയും സാഹചര്യം അനുസരിച്ച് എത്രത്തോളം കോവിഡ് ബ്രിഗേഡുകളെ തുടരാന്‍ അനുവദിക്കണമെന്നത് സംബന്ധിച്ച് ഡി.എം.ഒമാരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായും ആവശ്യമുള്ള കുറച്ചുപേരെ മാത്രം നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Minister Veena George said the service of covid brigade had been terminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.