Representational Image

കാമുകനൊപ്പം ഒളിേച്ചാടിയ പത്താം ക്ലാസുകാരിയെ കണ്ടെത്തി

അടൂർ: രണ്ടു രാവും ഒരു പകലും പൊലീസിനെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ ടെൻഷൻ അടിപ്പിച്ച പത്താം ക്ലാസ ുകാരിയെ ഒടുവിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് എസ്.എസ്.എൽ.സി അവസാന പരീക്ഷയും എഴുതിയ ശേഷം കാമുകനൊപ്പം നാടുവിട്ട പ െൺകുട്ടി പൊലീസ് അന്വേഷിച്ചു വരുന്നതുകണ്ട് കാമുകെൻറ വീട്ടിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. മൂന്നു സ്റ്റേഷന ിൽനിന്ന് എട്ടുവണ്ടി പൊലീസ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവും പകലുമായി പെൺകുട്ടിക്ക് വേണ്ടി അരിച്ചുപെ റുക്കിയിട്ടും ഫലമുണ്ടായില്ല.

ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പെൺകുട്ടിക്ക് വേണ്ടി രാപകൽ തിരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ 10ന് മണക്കാല ജങ്ഷനിൽ ഫെഡറൽ ബാങ്കിന് പിന്നിെല കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന പെൺകുട്ടിയെ നാട്ടുകാരാണ് പൊലീസിൽ ഏൽപിച്ചത്. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി കൊടുമൺ സ്റ്റേഷനിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെെട്ടന്നാണ് പ്രാഥമിക വിവരം.

കാമുകെൻറ വീട്ടിൽനിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ആദ്യദിവസം ഒരു വയലിന് സമീപമാണ് ഒളിച്ചിരുന്നത്. അവിടെനിന്ന് മാവിൽനിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ചു. ഒരു കുപ്പി വെള്ളവും വാങ്ങി കുടിച്ചു. കാമുകനും മറ്റു ചിലരും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. വൈദ്യപരിശോധനക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. പെൺകുട്ടിയുമായി ഒളിച്ചോടിയ കാമുകനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

വ്യാഴാഴ്ച വൈകീട്ടാണ് കടമ്പനാട് കുണ്ടോംവെട്ടത്ത് മലനട സ്വദേശിയായ ശ്യാം എന്ന 19കാരനൊപ്പം പെൺകുട്ടി ഒളിച്ചോടിയത്. പരീക്ഷ തീർന്ന് കൂട്ടുകാർക്കൊപ്പം ഇറങ്ങിയ പെൺകുട്ടി കാമുകൻ വാടകക്ക് എടുത്ത കാറിൽ സ്ഥലംവിടുകയായിരുന്നു. പതിവുസമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ രക്ഷിതാക്കാൾ കൊടുമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - Missing Girl Recovers in Adoor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.