കോഴിക്കോട്: സ്വർണനികുതി വെട്ടിപ്പ് തടയാൻ ഇ-വേ ബിൽ കർശനമാക്കുമെന്നും രേഖയില്ലാത്ത സ്വർണം കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നുമുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പ്രസ്താവനയെ മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് സ്വാഗതം ചെയ്തു.
2021-22 സാമ്പത്തികവർഷം സ്വർണത്തിൽനിന്ന് ജി.എസ്. ടിയായി കുറഞ്ഞത് 2250 കോടി രൂപ സംസ്ഥാനത്തിന് കിട്ടേണ്ട സ്ഥാനത്ത് 344 കോടി രൂപമാത്രമാണ് ലഭിച്ചതെന്ന റിപ്പോർട്ടുകൾ നികുതിവെട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് നടക്കുന്ന സ്വർണാഭരണ വ്യാപാരം 80 ശതമാനത്തിലധികവും അനധികൃതമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
നികുതിവിധേയമായും സുതാര്യമായും വ്യാപാരം നടത്തുന്നവർക്ക് വിപണിയിൽ നികുതി വെട്ടിക്കുന്നവരുമായി മത്സരിക്കാൻ ഒരിക്കലും കഴിയില്ല. ന്യായമായി വ്യാപാരം നടത്തുന്നവർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ് എന്ന യാഥാർഥ്യം കൂടി സർക്കാർ കണക്കിലെടുക്കണം. ഇ-വേ ബിൽ കർശനമാക്കുന്നതോടൊപ്പം മറ്റു പരിശോധനകളും ഊർജിതമാക്കണമെന്ന് അഹമ്മദ് ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.