തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തുടർച്ചയായ രണ്ടാം ദിവസവും നിയമസഭ പിരിഞ്ഞു. മട്ടന്നുർ ഷുഹൈബ് വധവും അട്ടപ്പാടിയിലെ മധുവിെൻറ കൊലപാതകവും ഉയർത്ത് പ്രതിപക്ഷം ബഹളമുയർത്തിയതോടെയാണ് സഭ പിരിഞ്ഞു. ബഹളത്തെ തുടർന്ന് മണ്ണാർക്കാട് കൊലപാതകത്തെ സംബന്ധിച്ചുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല.
സഭയിൽ ചോദ്യോത്തരവേള തുടങ്ങിയുടൻ ഷുഹൈബ് വധത്തെ പ്രതിഷേധിച്ച് ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതേ തുടർന്ന് ചോദ്യോത്തരവേള താൽക്കലികമായി നിർത്തിവെച്ചു. പിന്നീട് സഭ ചേർന്നപ്പോഴും ബഹളം തുടർന്നതോടെ ചോദ്യോത്തരവേള റദ്ദാക്കി. പിന്നീട് സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയായിരുന്നു.
സ്പീക്കറുടെ ഡയസ് മറച്ചുകൊണ്ടായിരുന്നു ഇന്നു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ഡയസ് മറച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ അറിയിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
ഷുഹൈബ് വധത്തിൽ തിങ്കളാഴ്ചയും പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്ന് നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് സഭ പിരിഞ്ഞിരുന്നു. ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിനെ തുടർന്ന് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ യൂത്ത്കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.