കാൽനടയാത്രക്കാരനെ ഇടിച്ച ലോറി, ഡ്രൈവർ ജോമോൻ
അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ലോറി കണ്ടെത്തി. അയർക്കുന്നം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോറി കണ്ടെത്തിയത്.
മാർച്ച് ഏഴിന് രാത്രിയാണ് അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മണ്ണനാൽതോട് കേസിനാസ്പദമായ സംഭവം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ മനോരഞ്ജൻ സർദാറിനെ ഇടിച്ച ലോറിയാണ് നിർത്താതെ പോയത്. പരിക്കേറ്റ മനോരഞ്ജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ഇതിന് പിന്നാലെ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത അയർക്കുന്നം പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും വർക് ഷോപ്പുകൾ കേന്ദ്രീകരിച്ചും ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ അപകടത്തിനിടയാക്കിയ ലോറി കണ്ടെത്തി. സംഭവ ദിവസം വാഹനം ഓടിച്ച അയർക്കുന്നം പുന്നത്തുറ തോണിക്കുഴിയിൽ ജോമോനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
അയർക്കുന്നം ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐ സജു റ്റി ലൂക്കോസ്, എസ്.സി.പി.ഒമാരായ മധുകുമാർ, ജിജോ ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.