കണ്ണൂർ: പ്രതിപക്ഷത്തിെൻറ അസാന്നിധ്യത്തിനിടയിലും മുന്നണി സർവ സന്നാഹങ്ങളുടെ സാന്നിധ്യത്തിൽ കേരള സർക്കാറിെൻറ രണ്ടാം വാർഷികാഘോഷ പരിപാടികൾക്ക് പ്രൗഢമായ സദസ്സിനെ സാക്ഷിനിർത്തി വർണാഭമായ തുടക്കം. കൂടുതൽ കരുത്തോടും കാര്യക്ഷമമായും മൂന്നാം വർഷം എതിരേൽക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രഖ്യാപനം കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കുമെന്നും ആരും അക്കാര്യത്തിൽ നിരാശപ്പെടേണ്ടതില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, സർക്കാറിനെതിരെ ആക്ഷേപമുന്നയിക്കുന്നവർ കുത്തഴിഞ്ഞ കേരളത്തെ സംഭാവന ചെയ്തവരാണെന്നും ഒാർമിപ്പിച്ചു.
ഇടത് സർക്കാർ അധികാരത്തിൽ വരുേമ്പാഴുള്ള രണ്ട് വർഷം മുമ്പുള്ള കേരളമല്ല ഇപ്പോഴത്തേത്. സർക്കാറിൽ പ്രതീക്ഷയർപ്പിച്ച ജനതയുടെ വികാരവും അടിത്തട്ട് മുതലുള്ള മാറ്റവും കണ്ടു തുടങ്ങിയിരിക്കുന്നു. അടുത്ത വർഷം കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകാനുള്ളതാണ് -പിണറായി വിജയൻ പറഞ്ഞു.
ഇടത് സർക്കാർ വിഭാവനം ചെയ്യുന്ന ഹരിതകേരളത്തെ പ്രതീകവത്കരിക്കുന്ന വൃക്ഷത്തൈകൾ കൊണ്ട് അലംകൃതമായ വേദിയിൽ തിരികൊളുത്തിയാണ് മുഖ്യമന്ത്രി സർക്കാർ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ജില്ലയിലെ വിവിധ രംഗങ്ങളിലെ വ്യക്തിത്വങ്ങളും ബഹുജനങ്ങളും നിറഞ്ഞുനിന്നു. വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘സർക്കാർ ധനസഹായ പദ്ധതികൾ’ എന്ന പുസ്തകത്തിെൻറ പ്രകാശനവും പി.ആർ.ഡി സഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.
തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, അഡ്വ.മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രൻ, കണ്ണൂർ േകാർപറേഷൻ മേയർ ഇ.പി.ലത, എം.പിമാരായ പി.കെ.ശ്രീമതി, പി.കരുണാകരൻ, എം.എൽ.എമാരായ ഇ.പി.ജയരാജൻ, സി.കൃഷ്ണൻ, ടി.വി.രാജേഷ്, എ.എൻ.ഷംസീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പ്രതിനിധികൾ ചടങ്ങിൽനിന്ന് വിട്ടുനിന്നു.ഉദ്ഘാടനത്തിന് മൾട്ടിമീഡിയ ഷോ, നൃത്തപരിപാടികൾ,ഗാനമേള എന്നിവയും അരങ്ങേറി. വാർഷികാേഘാഷത്തിെൻറ ഭാഗമായി വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘പൊൻകതിർ െമഗാ എക്സിബിഷനും’ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.