പ്രതീകാത്മക ചിത്രം
തൊടുപുഴ: തൊടുപുഴ ചുങ്കത്തുനിന്ന് കാണാതായ ബിജു ജോസഫിനെ കൊന്ന്, മൃതദേഹം കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചതായി സംശയം. വ്യാഴാഴ്ച ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബിജുവിനെ കൊലപ്പെടുത്തിയെന്ന് ഇവരിൽ ചിലർ പറഞ്ഞതായാണ് വിവരം. ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ ചായ കുടിക്കാനെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ബിജു തിരിച്ചുവരാഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതിയുമായെത്തിയത്. പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് കരുതുന്നത്. മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്ന മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.