കൊച്ചി: പി.എസ്.സി ബുള്ളറ്റിൻ ഇ-പതിപ്പിൽ പ്രസിദ്ധീകരിച്ച തബ്ലീഗ് പരാമർശം ഉടനടി നീക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിെര നടപടി സ്വീകരിക്കുകയും ചെയ്തതായി കേരള പബ്ലിക് സർവിസ് കമീഷൻ ഹൈകോടതിയിൽ. ഇന്ത്യയിൽ കോവിഡ് പരക്കാൻ തബ്ലീഗ് സമ്മേളനം കാരണമായെന്ന അസത്യപ്രചാരണം ബുള്ളറ്റിനിൽ ആവർത്തിക്കാനിടയായ സംഭവത്തിൽ േകസെടുക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവനന്തപുരം ജില്ല സെക്രട്ടറി നബീൽ നസീർ നൽകിയ ഹരജിയിലാണ് പി.എസ്.സി എറണാകുളം റീജനൽ സെൻററിലെ അണ്ടർ സെക്രട്ടറി കെ.ജി. അശോകെൻറ വിശദീകരണം.
ബുള്ളറ്റിനിലെ ‘ആനുകാലികം’ പംക്തിയിലാണ് പരാമർശം വന്നത്. മുഖ്യധാര ദേശീയ പത്രങ്ങളിൽനിന്നും മറ്റുമാണ് ഇതിലേക്ക് വിവരങ്ങൾ ശേഖരിക്കുന്നത്. പി.എസ്.സിയുടെ നയം പ്രകടമാക്കുന്ന പംക്തിയല്ല ഇത്. ലോക്ഡൗൺ ആയതിനാൽ ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിച്ച ബുള്ളറ്റിനിലെ വിവാദ പരാമർശം ഉടൻ കമീഷെൻറ ശ്രദ്ധയിൽപെടുകയും നീക്കുകയും ചെയ്തു. വസ്തുതകൾ വിശദീകരിച്ചും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചും പി.എസ്.സി വാർത്തക്കുറിപ്പ് ഇറക്കിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്ഥലംമാറ്റമടക്കം നടപടി സ്വീകരിച്ചു. ഇതുസംബന്ധിച്ചും വാർത്തക്കുറിപ്പിറക്കി. തുടർന്ന് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ മുൻ പേജിൽതന്നെ പി.എസ്.സി ചെയർമാെൻറ ഖേദപ്രകടനവും നൽകി.
എന്തെങ്കിലും തരത്തിലുള്ള അവഹേളനമോ ബോധപൂർവമുള്ള നടപടികളോ പി.എസ്.സി സെക്രട്ടറി സാജു ജോർജ്, അംഗം ആർ. പാർവതി ദേവി എന്നിവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തബ്ലീഗ് പരാമർശത്തോടെയുള്ള ഭാഗം ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചെന്നും പറയുന്നതിലൂടെ പി.എസ്.സി കുറ്റകൃത്യം സമ്മതിച്ചതായി ഹരജിക്കാരൻ വാദിച്ചു. കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.