കൊച്ചി: ഏക സിവിൽ കോഡ് രാജ്യത്തെ ബഹുസ്വരതയും മതസൗഹാർദവും ഇല്ലാതാക്കുന്നതാണെന്ന് അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹു ൽ ഈശ്വർ. അത് നടപ്പാക്കാനുള്ള ഒരുപാലമിടാനായിരുന്നു ശബരിമല വിധിയിലൂടെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശ്രമിച് ചത്. ശബരിമലയിലെ യുവതി പ്രവേശനം ചൂണ്ടിക്കാട്ടി മുസ്ലിം, ക്രിസ്ത്യൻ വിശ്വാസങ്ങൾക്കെതിരെ നീക്കം നടത്താനുള്ള വള ഞ്ഞവഴിയായിരുന്നു ആവിഷ്കരിച്ചത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 25 ദുർബലപ്പെടുത്തി ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക ്കുകയെന്ന ഇന്ത്യയിലെ തീവ്രവലതുപക്ഷത്തിെൻറ അജണ്ടയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ സുപ്രീംകോടതി പുനഃപരിശോധനഹരജി മാറ്റിവെച്ച് 134 ദിവസമായിട്ടും വീണ്ടും പരിഗണിക്കപ്പെടാത്തത് ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലെ അപൂർവസംഭവമാണ്.
ശബരിമല വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലമെൻറിൽ അവതരിപ്പിക്കുന്ന സ്വകാര്യബില്ല് രാഷ്ട്രീയഭേദമില്ലാതെ പിന്തുണക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം എം.പി എ.എം. ആരിഫ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞത് സ്വാഗതാർഹമാണ്. ഇടതുപക്ഷം നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ വിശ്വാസികൾക്ക് വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികൾ ജെല്ലിക്കെട്ടിൽ കാണിച്ച യോജിപ്പ് കേരളത്തിലെ നേതാക്കൾ പള്ളിക്കെട്ടിൽ കാണിക്കണം. ശബരിമലയിൽ ഏറ്റവും കൂടുതൽ കാലം താന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ പത്നി ദേവകി അന്തർജനത്തിെൻറ ശതാഭിഷേകം ജൂലൈ ഏഴിന് വിപുല പരിപാടികളോടെ നടക്കുമെന്നും രാഹുൽ ഈശ്വർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.