വോട്ട് ചെയ്യാം; പക്ഷേ, വിരലിൽ മഷി പുരട്ടരുത്

തൃശൂർ: എൺപതുകാരൻ രാജന് തെരഞ്ഞെടുപ്പും വോട്ടുെചയ്യലുമൊക്കെ ഏറെ ഹരമാണ്. മണലൂർ പണ്ടാരൻ വീട്ടിൽ രാജൻ 21 വയസ്സ് മുതൽ വോട്ട് ഒരിക്കലും മുടക്കിയിട്ടില്ല. പക്ഷേ, ഇക്കുറി പോളിങ്ബൂത്തിൽ പോകുന്നത് ഏറെ സമ്മർദത്തിലാണ്. വോട്ട് െചയ്തവരെ തിരിച്ചറിയുന്നതിന് വിരലിൽ പുരട്ടുന്ന മഷിയാണ് കർഷകനായ ഇദ്ദേഹത്തിെൻറ പ്രശ്നം. അലർജിപ്രശ്നംമൂലം വിരലിൽ മഷി പുരട്ടരുതെന്നാണ് അദ്ദേഹത്തിെൻറ ആവശ്യം.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഷിയിട്ട് വോട്ട് ചെയ്തതിന് പിന്നാലെ ചൂണ്ടുവിരലിൽ ചൊറിച്ചിലോടുെചാറിച്ചിൽ. ഒരാഴ്ച കഴിഞ്ഞ േശഷമാണ് ഇത് തുടങ്ങിയത്. പിന്നെ വിരലിെൻറ അഗ്രചർമം പോളിഞ്ഞു. ഏറെ ഡോക്ടർമാെര കണ്ടു. ഒടുവിൽ മെഡിക്കൽ കോളജിലെ ചികിത്സയിൽ ചൊറിച്ചിൽ കുറഞ്ഞു. അങ്ങനെ ഇരിക്കെ 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് എത്തി. ചൊറിഞ്ഞ് പൊട്ടിയ വിരലിലെ പാട് കാണിച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റ് കിട്ടി. വോട്ട് ചെയ്യാൻ മഷി പുരട്ടാൻ തുടങ്ങവേ കാര്യം പറഞ്ഞ് സർട്ടിഫിക്കറ്റ് കാണിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ആദ്യം അനുമതി നൽകിയില്ല. സെൻറ് തെരേസസ് സ്കൂളിലെ പോളിങ് ബൂത്തിലെ വിവിധ രാഷ്ട്രീയകക്ഷികളുടെ ഏജൻറുമാർ സമ്മർദം ചെലുത്തിയതോടെ ഉദ്യോഗസ്ഥൻ അയഞ്ഞു.

തിരെക്കാഴിഞ്ഞ് വൈകീട്ട് ആറിന് വോട്ട് ൈചയ്യാൻ എത്താൻ ആവശ്യെപ്പട്ടു. വിരലിൽ മഷി പുരട്ടാെത രാജൻ വോട്ടുചെയ്ത് മടങ്ങി. എന്നാൽ, ഇക്കുറി സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും പ്രശ്നമുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തിൽ വിവിധ ക്രമീകരണം നടക്കുന്നതിനാൽ വൈകീട്ട് വോട്ട് െചയ്യാൻ അുനുമതി ലഭിക്കുമോ എന്നാണ് ഇയാളുടെ ആവലാതി. അതിനപ്പുറം അതിരാവിലെ ബൂത്ത് ഏജൻറുമാർ വോട്ടുചെയ്യുേമ്പാൾ തനിക്ക് അവസരം തന്നൂടെ എന്നാണ് ചോദ്യം. കാര്യം എന്തായാലും മഷി പു രട്ടിയില്ലെങ്കിൽ മാത്രമേ വോട്ട് ചെയ്യാനുള്ളൂവെന്നാണ് നിലപാട്. വോട്ടിങ് മഷിക്ക് പകരം റേഷൻ കടയിലെ ഇ-പോസ് മെഷീന് സമാനം വോട്ടർമാരുടെ ബയോമെട്രിക് രേഖ പരിശോധിച്ച് വോട്ടുചെയ്യാവുന്ന സാഹചര്യം ഒരുക്കണമെന്ന ആവശ്യവും രാജൻ ഉന്നയിക്കുന്നു.

1962ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് വോട്ടിങ് മഷി ആദ്യമായി ഉപയോഗിച്ചത്. അതിനുശേഷം ഇന്ത്യയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇത് ഉപയോഗിച്ചിരുന്നു. മൈസൂർ പെയിൻറ്സ് ആൻഡ് വാർണിഷ് ലിമിറ്റഡാണ് തെരഞ്ഞെടുപ്പ് കമീഷന് ഇത് നൽകുന്നത്. സിൽവർ നൈട്രേറ്റാണ് വോട്ടിങ് മഷിയിലെ പ്രധാന ഘടകം. അടയാളം നീണ്ടുനിൽക്കേണ്ട സമയപരിധി അനുസരിച്ച് മഷിയിൽ 10 മുതൽ 15 ശതമാനം വരെ സിൽവർ നൈട്രേറ്റ് ചേർക്കും. തൽഫലമായി ഉണ്ടാകുന്ന അടയാളം രണ്ടാഴ്ച മുതൽ നാലാഴ്ചവരെ മായാതെ നിൽക്കുന്നു. തൊലിപ്പുറത്തെയും നഖത്തിലെയും കോശങ്ങൾ നശിച്ച് പുതിയവ രൂപപ്പെടുന്നതുവരെയും അടയാളം നീണ്ടുനിൽക്കാറുണ്ട്.  

Tags:    
News Summary - rajan can vote but do not apply ink on fingers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.