വർഗീയ ശക്തികളുടെ കൈകളിൽ വാൾ കൊടുത്തിട്ട് 'ചാമ്പിക്കോ' എന്ന് പറയുകയാണ് മുഖ്യമന്ത്രി -ചെന്നിത്തല

ആലപ്പുഴ: കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 50ലേറെ കൊലപാതകങ്ങളാണ് പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉണ്ടായത്. രണ്ട് വർഗീയ ശക്തികളുടെയും കൈകളിൽ വാൾ കൊടുത്തിട്ട് 'ചാമ്പിക്കോ' എന്ന് പറയുന്ന നിലയാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

ആലപ്പുഴയിൽ നടന്ന രീതിയിലാണ് പാലക്കാട്ടും കൊലപാതകം ഉണ്ടായിരിക്കുന്നത്. ഇതിലൊന്നും പാഠം പഠിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. രണ്ട് വർഗീയതയും ഉപേക്ഷിക്കേണ്ടതാണ്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ നാടിനാപത്താണ്.

മാറി മാറി രണ്ട് വർഗീയതയെയും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്. അതാണ് ഇന്ന് കേരളത്തിൽ കൊലപാതകങ്ങൾ വർധിക്കാനുള്ള കാരണം. വ്യാപകമായ കൊലപാതകങ്ങൾ നടക്കുന്നു, അക്രമങ്ങൾ നടക്കുന്നു. രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിനൊന്നും ഉത്തരവാദിത്തം സർക്കാറിനില്ലേ? പൊലീസിനില്ലേ? ആഭ്യന്തര വകുപ്പിനില്ലേ? നിഷ്‌ക്രിയമായ ഒരു ആഭ്യന്തര വകുപ്പാണ് ഇതിനെല്ലാം കാരണം എന്ന് തെളിയുകയാണ് -ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Ramesh chennithala mla facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.