റസാഖ്
മുണ്ടക്കൈ (മേപ്പാടി): മഴ ശക്തമായപ്പോഴാണ് മുണ്ടക്കൈയിലെ കോനാടാൻ റസാഖിന് സ്വന്തം വീട്ടിൽനിന്ന് കുറച്ചുകൂടി സുരക്ഷിതമായ തറവാട് വീട്ടിലേക്ക് മാറിയാലോ എന്ന തോന്നലുണ്ടായത്. മദ്റസക്കടുത്ത സ്വന്തം വീട്ടിൽനിന്ന് അൽപം അകലെയുള്ള തറവാട് വീട്ടിലേക്ക് റസാഖും ഭാര്യയും മാറുകയായിരുന്നു.
ആർത്തിരമ്പി വന്ന മലവെള്ളത്തിൽ റസാഖിന്റെ വീട് നാമാവശേഷമായി. ബുധനാഴ്ച രാവിലെയാണ് സൈന്യം ഒരുക്കിയ താൽക്കാലിക പാലത്തിലൂടെ റസാഖിനെയും ഭാര്യയെയും മുണ്ടെക്കൈയിൽനിന്ന് രക്ഷപ്പെടുത്തിയത്. ഇവിടെയുള്ള ഗ്രീൻവാലി റിസോർട്ടിലും നിരവധിപേർ കുടുങ്ങിയിരുന്നു. ഇവരോടൊപ്പം ജീവൻ തിരിച്ചുകിട്ടിയെന്ന ആശ്വാസത്തിലാണ് റസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.