തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഓര്ഡിനന്സിറക്കണമെന്ന ആവശ്യവുമായി പ്രധാ നമന്ത്രിയെ കാണേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗം തീരുമാനിച്ചു. എന്നാൽ ഇക്കാര്യത്തില്‍ ന ിയമനിര്മാണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ നിയമസഭ സമ്മേള നം വിളിച്ച് നിയമനിർമാണം നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കണ മെന്ന് സംസ്ഥാന സര്‍ക്കാറിനോടും യോഗം ആവശ്യപ്പെട്ടു.
ശബരിമലയോടൊപ്പം മറ്റ് വിഷയങ്ങളും ഉയര്‍ത്തി ജില്ല തലങ്ങളില്‍ സംഘടനപ്രവര്‍ത്തനം ശക്തമാക്കും. വനിതാ മതിലുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് സ്ഥാപിക്കാനും മതിലിന് പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ലെന്നും പ്രചാരണം നടത്തും. ഇതിെൻറ ഭാഗമായി ശബരിമല വിഷയം, ഭരണസ്തംഭനം, പ്രളയാനന്തര നവകേരള നിര്‍മാണം വിഷയങ്ങളുയർത്തി ഇൗമാസം 23ന് സെക്രട്ടേറിയറ്റും ജില്ല കലക്ടറേറ്റുകളും ഉപരോധിക്കും.
ശബരിമല വിഷയത്തില്‍ ബി.ജെ.പി നേട്ടം കൊയ്യുന്നത് തടയുന്നതിനുള്ള സമരപരിപാടികള്‍ക്കും േയാഗം രൂപംനല്കി. ഇതിെൻറ ഭാഗമായി സ്വാമി വിവേകാനന്ദെൻറ ജന്മദിനമായ ഈമാസം 12ന് തലസ്ഥാനത്തെ വിവേകാനന്ദപ്രതിമക്ക് മുന്നില്‍ ‘കേരളത്തെ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് ഭ്രാന്താലയമാക്കുന്നു’വെന്ന ആരോപണം ഉയര്‍ത്തി യു.ഡി.എഫ് നേതാക്കള്‍ ഉപവസിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും സംഘ്പരിവാറും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതേരീതിയിലുള്ള പ്രതികരണമാണ് സി.പി.എമ്മിൽ നിന്നുണ്ടാകുന്നതെന്നും യോഗം വിലയിരുത്തി. ഇൗമാസം എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ യു.ഡി.എഫ് കക്ഷികളുടെ ട്രേഡ് യൂനിയനുകൾ പെങ്കടുക്കും. എന്നാൽ ഹർത്താലിെൻറ പ്രതീതി സംസ്ഥാനത്ത് സൃഷ്ടിക്കരുതെന്ന് യൂനിയനുകൾക്ക് നിർദേശം നൽകും.
വനിതാ മതിലുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉള്‍പ്പെടെ തെറ്റായ അവകാശവാദമാണ് നിരത്തുന്നത്. 12 ലക്ഷം പേര് മാത്രമേ ഇതില്‍ പങ്കെടുത്തുള്ളൂവെന്നാണ് ജില്ലകളില്‍നിന്ന് ലഭിച്ച കണക്ക് വ്യക്തമാക്കുന്നത്. അതുതന്നെ സമ്മര്‍ദം, ഭീഷണി, അധികാരദുരുപയോഗം എന്നിവ നടത്തിയിട്ടാണ്. തങ്ങളെ സര്‍ക്കാര്‍ വഞ്ചിെച്ചന്നാണ് മതിലില്‍ പങ്കെടുത്തവരുടെ തന്നെ ഇപ്പോഴത്തെ വികാരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.