തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് തീർഥാടകര്‍ക്ക് സൗകര്യങ്ങളും സുരക്ഷയും ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രളയത്തില്‍ പമ്പയിലെ നടപ്പന്തലും ടോയ്ലെറ്റ് കോംപ്ലക്സുകളും തകർന്നെങ്കിലും അവയെല്ലാം പുനര്നിര്മിച്ചുവരുകയാണ്. മണ്ഡല, മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് മുമ്പ് പൂര്‍ത്തിയാവും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതിനായി എല്ലാവരും സഹകരിക്കണം. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല.
ഗ്രീന്‍ പ്രോട്ടോകോള്‍ തുടരും. അതു വിജയിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. തീർഥാടകരുടെ ആരോഗ്യപരിപാലനത്തിന് എമര്‍ജന്‍സി മെഡിക്കല്‍ സെൻററുകള്‍ സ്ഥാപിക്കും. അവിടെ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കും.
തീർഥാടകര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിന് ടോള്‍ഫ്രീ നമ്പറും ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്ട്രോള് റൂമുകളും ആരംഭിക്കും.
പമ്പയിലും സന്നിധാനത്തും അന്നദാന കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കും. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ വില, തൂക്കം, ഗുണനിലവാരം എന്നിവ യഥാസമയം പരിശോധിക്കും -മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.