തിരുവനന്തപുരം: കോളജുകളിലും സർവകലാശാലകളിലും അധ്യാപക നിയമന നിരോധനത്തിന് വഴിവെക്കുന്ന ഏപ്രിൽ ഒന്നിലെ ഉത്തരവിനെതിരെ യോഗ്യത സർട്ടിഫിക്കറ്റുകൾ ശവപ്പെട്ടിയിലടച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. വിദ്യാർഥികളുടെയും ഗവേഷകരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും സംയുക്ത വേദിയായ യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ട് കോളീജിയറ്റ് എജുക്കേഷെൻറ നേതൃത്വത്തിലായിരുന്നു പ്രതീകാത്മക സമരം.
കോളജ് അധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റംവരുത്തിയും പി.ജി വെയ്റ്റേജ് എടുത്തുകളഞ്ഞുമുള്ള സർക്കാർ ഉത്തരവ് മൂവായിരത്തോളം കോളജ് അധ്യാപക തസ്തികകൾ ഇല്ലാതാക്കും.
ഉത്തരവിലൂടെ നിലവിലുള്ള അധ്യാപകർ അധികമായി മാറുന്നതോടെ സമീപഭാവിയിൽ കോളജുകളിൽ പുതിയ നിയമനങ്ങൾ നടക്കില്ല. ഇതിനെതിരെയാണ് പിഎച്ച്.ഡി, നെറ്റ് ഉൾപ്പെടെയുള്ള ഉയർന്ന യോഗ്യത നേടിയ ഉദ്യോഗാർഥികൾ സമരത്തിനിറങ്ങിയത്. പ്രഫ. ദേശമംഗലം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിെൻറ അന്തസ്സത്തയില്ലാതാക്കുന്നതും വാണിജ്യവത്കരണത്തിന് വഴിവെക്കുന്നതുമായ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്ഷൻ ഫോറം ജനറൽ കൺവീനർ എസ്. അലീന അധ്യക്ഷത വഹിച്ചു.
യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ഓൾ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറ് ബിനുബേബി, വൈസ് പ്രസിഡൻറ് പി.പി. പ്രശാന്ത്കുമാർ, യുനൈറ്റഡ് ആക്ഷൻ ഫോറം സംസ്ഥാന കൺവീനർമാരായ എം.കെ. ശിവ്ദത്ത്, ലക്ഷ്മി ആർ. ശേഖർ, ആർ. ജതിൻ, വി.എൽ. രമ്യ, ഷെരീഫ് എന്നിവർ സംസാരിച്ചു. ഉത്തരവ് പിൻവലിക്കുംവരെ സമരപരിപാടികൾ തുടരുമെന്നും ജില്ലകളിലും കാമ്പസുകളിലും സമരകേന്ദ്രങ്ങൾ തുടങ്ങുമെന്നും യുനൈറ്റഡ് ആക്ഷൻ ഫോറം ഭാരവാഹികൾ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.