തിരുവനന്തപുരം: ഡി.ജി.പി ടി.പി. സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പിെൻറ അനുമതി. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായിരുന്ന എസ്.പി. ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ട് പോകാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്.
നിലവിൽ പൊലീസ് ആസ്ഥാനത്തെ എ.െഎ.ജിയായ ഗോപാലകൃഷ്ണൻ, കോടതി ഉത്തരവു പ്രകാരം ഡി.ജി.പിയായി തിരിച്ചെത്തിയ സെൻകുമാറിനെ കാണാനോ അഭിവാദ്യം െചയ്യാനോ തയാറാകാതിരുന്നത് വിവാദമായിരുന്നു.
സുപ്രീംകോടതിയെ സമീപിച്ച് ഡി.ജി.പിയായി തിരിച്ചെത്തിയ സെൻകുമാർ കൈക്കൊണ്ട പലതീരുമാനങ്ങളിലും സർക്കാറിന് അസംതൃപ്തിയുണ്ട്. സെൻകുമാറിനെതിരെ കേന്ദ്ര സർക്കാറിന് റിപ്പോർട്ടും സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ആ സാഹചര്യം നിലനിൽക്കെയാണ് േപ്രാസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.