തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ പീഡനം മൂലം മരിച്ച വരാപ്പുഴ ദേവസ്വംപാടംകരയില്‍ ശ്രീജിത്തിെൻറ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യോഗ്യതക്കനുസരിച്ച് ക്ലാസ് മൂന്ന് തസ്തികയിലാണ് ജോലി നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് തുക നൽകും. ഇൗ തുക പിന്നീട്, മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കും. ശ്രീജിത്ത് കൊല്ലപ്പെട്ടതിെൻറ പേരിലുള്ള വിവാദങ്ങളും ആേരാപണങ്ങളും തുടരുന്നതിനിടെ, സംഭവം നടന്നതിെൻറ 23-ാം ദിവസമാണ് മന്ത്രിസഭാ തീരുമാനമുണ്ടായത്. ശ്രീജിത്ത് മരിച്ചത് പീഡനം മൂലമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ, ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കണമെന്ന ആവശ്യം എല്ലാ കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞദിവസം ശ്രീജിത്തിെൻറ വീട് സന്ദർശിച്ചപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.