ന്യൂഡൽഹി: ചിത്തിര ആട്ട തിരുനാളിനായി ശബരിമല നട തുറക്കുന്നതിനുമുമ്പ് പുനഃപരിശോധന ഹരജികളും റിട്ട് ഹരജികളും പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.
ശബരിമല വിധിക്കെതിരെ റിട്ട് ഹരജി നൽകിയ അഖില ഭാരതീയ മലയാളി സംഘിെൻറ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. 24 മണിക്കൂര്‍ മാത്രം നട തുറക്കുന്നത് അടിയന്തരമായി ഹരജി പരിഗണിക്കേണ്ട സാഹചര്യമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമല നട അഞ്ചാം തീയതി തുറക്കുന്ന കാര്യം അറിയാമെന്ന് ചീഫ് ജസ്റ്റിസ് തുടർന്നു. അഞ്ചാം തീയതി വൈകീട്ട് നട തുറന്നാല്‍ ആറാം തീയതി അടക്കും. ആകെ 24 മണിക്കൂര്‍ മാത്രമാണ് നട തുറക്കുന്നത്.
പ്രധാന സീസണ് മണ്ഡലകാലമാണ്. അതുകൊണ്ട് എല്ലാ ഹരജികളും 13ന് മാത്രമേ പരിഗണിക്കൂ എന്നും സുപ്രീംകോടതി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.