േകാട്ടയം: സംസ്ഥാനത്തെ പഞ്ചായത്തുകളെല്ലാം ഉദ്യോഗസ്ഥഭരണത്തിലേക്ക് വഴി മാറിയെങ്കിലും തലനാട് പഞ്ചായത്തിെൻറ ഭരണചക്രം ഇപ്പോഴും പ്രസിഡൻറ് പി.എസ്. ബാബുവിെൻറ കൈയിൽ. പഞ്ചായത്ത് ഭരണസമിതിക്ക് നവംബർ 30 വരെ കാലാവധിയുള്ളതാണ് കാരണം. സംസ്ഥാനത്തെ മറ്റു ഭരണസമിതികൾ 2015 നവംബർ 11നാണ് അധികാരമേറ്റതെങ്കിൽ തലനാട്ടിൽ ഡിസംബർ ഒന്നിനായിരുന്നു സത്യപ്രതിജ്ഞ.
2000ത്തിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വാർഡ് വിഭജനം കോടതി കയറിയതാണ് ഭരണസമിതി കാലാവധിയിലും മാറ്റം സൃഷ്ടിച്ചത്. പഞ്ചായത്തിലെ അഞ്ചാം വാർഡ് വിഭജനത്തിനെതിരെയായിരുന്നു പരാതി. വിഭജനം കോടതി സ്റ്റേ ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചില്ല. ഇവർ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി സ്റ്റേ ചെയ്തു. ഇതിനൊടുവിൽ രണ്ടുമാസം ൈവകിയായിരുന്നു തെരഞ്ഞെടുപ്പും പുതിയ ഭരണസമിതി സത്യപ്രതിജ്ഞയും.
ഇതിെൻറ തുടർച്ചയായി 2015ൽ മറ്റ് പഞ്ചായത്തുകൾക്കൊപ്പം തെരഞ്ഞെടുപ്പ് നടന്നെങ്കിലും കാലാവധി തീരാത്തതിനാൽ ഒരുമാസത്തോളം ഉദ്യോഗസ്ഥ ഭരണത്തിലായിരുന്നു. പിന്നീട് ഡിസംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരമേൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.