തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിലായ ശോഭനകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നു

വീട്ടമ്മയെ തലക്ക് ക്ഷതമേറ്റനിലയിൽ കണ്ടെത്തി

കായംകുളം: കായംകുളത്ത് ഡോക്ടറെ കണ്ട് വീട്ടിലേക്കുമടങ്ങിയ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ വിജനമായ റോഡിൽ തലക്ക് അടിയേറ്റ നിലയിൽ കണ്ടെത്തി. കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീശ് കുമാറി‍െൻറ ഭാര്യ ശോഭനകുമാരിക്കാണ് (52) സാരമായി പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കൃഷ്ണപുരം സി.പി.സി.ആർ.ഐക്ക് സമീപം ഇടവഴിയിലായിരുന്നു സംഭവം. ഇതുവഴിവന്ന ബൈക്ക് യാത്രികരാണ് മഴയത്ത് അബോധാവസ്ഥയിൽ കിടന്നിരുന്ന ശോഭനകുമാരിയെ സമീപത്തെ വീട്ടിലേക്ക് മാറ്റിയത്.

തുടർന്ന് ഓച്ചിറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തലക്കുപിന്നിൽ ശക്തമായ ക്ഷതം സംഭവിച്ച ഇവർക്ക് ഇതുവരെ ബോധം തിരികെലഭിച്ചിട്ടില്ല. ധരിച്ചിരുന്ന സ്വർണമാലയും പഴ്സും കിടന്നിരുന്ന ഭാഗത്തുനിന്ന് കണ്ടെത്തിയതാണ് ദുരൂഹതക്ക് കാരണം.

ശക്തമായ അടികിട്ടിയതരത്തിലുള്ള ക്ഷതമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. സാധാരണ ഗതിയിലുള്ള വീഴ്ചയിൽ ഇത്തരം ക്ഷതം സംഭവിക്കാറില്ല. തലച്ചോർ ഒരുഭാഗത്തേക്ക് മാറുന്നതരത്തിലുള്ള ആഘാതമാണ് ഏറ്റിരിക്കുന്നത്. അതേസമയം, സംഭവത്തിൽ വ്യക്തത വരുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ശോഭനകുമാരിക്ക് ബോധം തെളിഞ്ഞാൽ മാത്രമേ അന്വേഷണം ശരിയായി മുന്നോട്ടുകൊണ്ടുപോകാനാകൂവെന്ന് സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു. വൈകീട്ട് 5.30നാണ് കായംകുളത്ത് ഡോക്ടറെ കാണാനായി ശോഭന വീട്ടിൽനിന്നിറങ്ങിയത്. കൃഷ്ണപുരത്ത് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരിക്കും സംഭവമെന്ന് കരുതുന്നു. അതേസമയം, മേഖലയിൽ ക്വട്ടേഷൻ ലഹരിമാഫിയ സംഘങ്ങളുടെ വിഹരകേന്ദ്രമായതും ദുരൂഹത വർധിപ്പിക്കുന്നു. 

Tags:    
News Summary - The housewife was found with head injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.