ആലപ്പുഴ: ക്രിസ്മസിനെ വരവേൽക്കാൻ വ്യത്യസ്തങ്ങളായ റെഡിമെയ്ഡ് പുൽക്കൂടുകളും ക്രിസ്മസ് ട്രീയും വിപണിയിൽ റെഡി. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുൽക്കൂട് ഒരുക്കൽ എളുപ്പമായതിന്റെ സന്തോഷത്തിലാണ് പലരും. സമയലാഭത്തിനൊപ്പം പണം മുടക്കിയാൽ സെറ്റായി തന്നെ കിട്ടുമെന്നതാണ് പ്രത്യേകത. കാഴ്ചക്ക് മിഴിവേകുന്ന എൽ.ഇ.ഡി ലൈറ്റുകൾ തന്നെയാണ് ഇവിടെയും താരം. എല്‍.ഇ.ഡി ഘടിപ്പിച്ച പ്ലാസ്റ്റിക് പുല്ക്കൂടുകള് മുതല്‍ പനമ്പ് വെച്ചതുവരെയുള്ളവ വിൽപനക്കെ ത്തിയിട്ടുണ്ട്.
മുളകൊണ്ട് തീർക്കുന്ന പുല്‍ക്കൂടുകളാണ് കുടുതലും വിറ്റഴിയുന്നത്. 5,000 രൂപ മുതൽ 12,000 രൂപ വരെയാണ് വില. പുൽക്കൂട് രൂപങ്ങൾ അടക്കമുളളവ സെറ്റായിട്ടാണ് എത്തുന്നത്.
സെറാമിക് രൂപങ്ങളാണ് ഇത്തവണത്തെ പുതുമ. വിലകൂടുതലാണെങ്കിലും കാണാൻ ഭംഗിയുള്ള സെറാമിക് രൂപങ്ങൾക്ക് പിന്നാലെയാണ് പലരും. സാധാരണ രൂപങ്ങള്‍ക്ക് 350 രൂപയാണ് വില. പുൽക്കൂട്ടിൽ വിരിക്കാനുള്ള കൃത്രിമപുല്ലുകളുമുണ്ട്.
രണ്ടടി ഉയരമുള്ള ക്രിസ്മസ്ട്രീക്ക് 250 രൂപയാണ് വില. പ്രത്യേക എൽ.ഇ.ഡി ട്രീകൾക്ക് 3500-4000 രൂപയാണ്. ക്രിസ്മസ് ട്രീ ചൂരലിന് 800 രൂപയും പ്ലാസ്റ്റികിന് 300 രൂപയുമാണ്. നിയോണ്‍ ഡീറും ബെല്ലുകളും ഹാങിങ് പാപ്പാനികളുമെല്ലാം വിപണിയില്‍. വലിയ മ്യൂസിക് പാപ്പാനികള് വ്യത്യസ്തമായ കാഴ്ചയാണ്.
9000 രൂപയാണ് വില. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർവരെയുളള പാപ്പാനി വസ്ത്രങ്ങളും മുഖംമൂടിയും വിൽപനക്കുണ്ട്. 200 മുതൽ 500 രൂപവരെയാണ് വില. സാന്റായുടെ തിളക്കമുള്ള വടിക്ക് 70 രൂപയാണ് വില.
ആശംസകാർഡുകൾ ‘ഔട്ട്’
സ്മാർട്ട്ഫോണും ഇന്റർനെറ്റും സജീവമായതോടെ ഗൃഹാതുര സ്മരണകൾ ഉയർത്തിയ ക്രിസ്മസ് ആശംസ കാർഡുകൾ കാണാനില്ല. നേരത്തെ പ്രിയപ്പെട്ടവർക്ക് സന്ദേശം കൈമാറിയിരുന്ന ക്രിസ്മസ്-പുതുവത്സര കാർഡുകൾക്ക് ആവശ്യക്കാർ ഇല്ലാതായതോടെയാണ് വിപണിയിൽനിന്ന് ഔട്ടായത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.