തിരുവനന്തപുരം: ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സിനിമാ തിയറ്റുകളിൽ രാത്രി പത്തിന് ശേഷം പ്രദർശനം അനുവദിക്കില്ല. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് ഇത്.
ജനുവരി അവസാനത്തോടെ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പുതുവത്സരാഘോഷങ്ങൾക്കടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെ അനാവശ്യ യാത്രകളും ആൾകൂട്ടവും നിരോധിച്ചിരിക്കുകയാണ്.
ഡി.ജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശം നൽകിയിരിക്കുകയാണ്. രാത്രി 10ന് ശേഷം ഡി.ജെ പാര്‍ട്ടി പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറണം. മറ്റ് ജില്ലകളിൽ ജില്ല പൊലീസ് മേധാവികളോട് ഉചിതമായ നടപടി കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. ഡി.ജെ പാര്‍ട്ടി നടത്തുന്നെങ്കില്‍ അതിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നെന്ന് ഉറപ്പാക്കണം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് പല ഹോട്ടലുകളിലും ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അവിടങ്ങളിൽ ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കർശന നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.