തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കർശന നിയന്ത്രണം. നഗരത്തിലെ സമര പരിപാടികൾക്ക് 10 പേരിൽ കൂടുതൽ പെങ്കടുക്കാൻ പാടില്ല. സർക്കാറിെൻറ പരിപാടികൾക്ക് പരമാവധി 20 പേർക്കും മാത്രമേ പെങ്കടുക്കാനാകൂ. ഓട്ടോ യാത്രക്കാർ വാഹനത്തിെൻറ നമ്പറും ഡ്രൈവറുടെ പേരും എഴുതി സൂക്ഷിക്കണം. ടാക്സി, ഉൗബർ എന്നിവയുടെയും നമ്പർ കുറിച്ചെടുക്കണം.
കടകളിലും വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് നിർദേശങ്ങൾ കർശനമായി പാലിക്കണം. നിർദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചിടാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാർ, കലക്ടർ, ഡി.എം.ഒ തുടങ്ങിയവർ പെങ്കടുത്ത യോഗത്തിലാണ് തീരുമാനം.
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പഞ്ചായത്ത്തലത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സംവിധാനം ഏർപ്പെടുത്തും. വീടുകളിൽ സൗകര്യമില്ലാത്തവർക്കായിരിക്കും പഞ്ചായത്ത്തലത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഒരുക്കുക. ജില്ലയിൽ മന്ത്രിമാരും എം.എൽ.എമാരും കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിൽനിന്ന് വിട്ടു നിൽക്കാനും തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുേരന്ദ്രൻ അറിയിച്ചു. മക്കളുടെയോ അടുത്ത ബന്ധുക്കളുടെ വിവാഹ -മരണ ചടങ്ങുകളിൽ മാത്രം ഇവർക്ക് പെങ്കടുക്കാം.
മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശകരെ വിലക്കാൻ തീരുമാനിച്ചു. രോഗിക്കൊപ്പം ഒരാളെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.