കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മുമ്പ് അയച്ച സമൻസുകൾ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചാം തവണയാണ് ഐസക്കിന് നോട്ടീസ് നൽകുന്നത്.
രണ്ടുപ്രാവശ്യം നോട്ടീസ് നൽകിയിട്ടും ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. സമൻസ് സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്ന് കാട്ടിയാണ് കോടതിയിൽ ഹരജി നൽകിയത്. ജനുവരി 22ന് അയച്ച സമൻസിനും അനുകൂലമായി പ്രതികരിക്കാതിരുന്ന അദ്ദേഹം, കോടതി ഉത്തരവിന് വിപരീതമാണ് സമൻസെന്നാണ് ന്യായീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.