കണ്ടറ: യുവതി കടപുഴ പാലത്തിൽ നിന്ന് കല്ലട ആറ്റിലേക്ക് ചാടി ജീവനൊടുക്കിയതിന് പിന്നിൽ സ്ത്രീധന പീഢനമെന്ന് ബന്ധുക്കൾ.
കിഴക്കേ കല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിന്‍റെ ഭാര്യ രേവതി കൃഷ്ണ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി പാലത്തിൽ നിന്ന് ചാടിയത്. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു ഇവരുടെ വിവാഹം. അടുത്ത മാസം തന്നെ സൈജു ഗൾഫിലേക്ക് മടങ്ങിയിരുന്നു.
ഭർതൃഗൃഹത്തിലാണ് രേവതി താമസിച്ചിരുന്നത്. മരണത്തിന് പിന്നിൽ ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഢനമാണെന്ന് രേവതിക്കു ടെ ബന്ധുക്കൾ പറഞ്ഞു.ആത്മഹത്യക്ക് മുമ്പ് സൈജുവും രേവതിയും തമ്മിൽ നടന്ന വാട്ട്സ് ആപ്പ് ചാറ്റിൽ ആത്മഹത്യയെ കുറിച്ച് വ്യക്തമാക്കിയിരുന്നെന്നും ബസുകൾ.സൈജുവിന്‍റെ വീട്ടിൽ നിന്ന് രേവതി എഴുതിയതെന്ന് കരുതുന്ന കടലാസ് കിട്ടിയിട്ടുണ്ടെന്ന് പോലിസ്.
എന്നാൽ മരണത്തിന് പിന്നിൽ സ്ത്രിധനപീഢനം ഉണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പോലിസ് പറയുന്നത്. കൈതക്കോട്, ചെറു പൊയ്ക കുഴി വിളയിൽ കൃഷ്ണകുമാറിന്‍റെയും ശശികലയുടെയും മകളാണ് രേവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.