കൊല്ലങ്കോട്: ഭൂരിഭാഗം കുട്ടികളും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിക്കുകയും അവരിൽ നല്ല ശതമാനം എ പ്ലസ് നേടുകയും ചെയ്യുമ്പോൾ തോറ്റവരെ കുറിച്ചോ പരാജയ കാരണങ്ങളെക്കുറിച്ചോ ആരും ശ്രദ്ധിക്കാറില്ല. അത്തരക്കാരെ ചേർത്തുപിടിച്ച് ജീവിതത്തിൽ മുന്നോട്ടുനയിക്കാൻ പ്രാപ്തരാക്കുകയാണ് കൊല്ലങ്കോട് പാവടിയിലെ കെ. പ്രിയദർശിനി ടീച്ചർ. വിജയികളെപോലെ തോറ്റവരും സമൂഹത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കുകയും തോൽവിക്ക് കാരണം കണ്ടെത്തി സാമ്പത്തികമാണ് കാരണമെങ്കിൽ ഫീസില്ലാതെ പഠിപ്പിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തിക്കാൻ മുൻപന്തിയിലാണ് സദാ ഗൃഹ ട്യൂഷൻ സെന്റർ നടത്തുന്ന പ്രിയദർശിനി ടീച്ചർ.
വിവിധഘട്ടങ്ങളിൽ ഇരകളാക്കപ്പെട്ടവരും അറിയാതെ തെറ്റുകളിൽ എടുത്തെറിയപ്പെട്ടവരെയും ചേർത്തുപിടിച്ച് നിലച്ചപഠനം പൂർത്തീകരണത്തിലെത്തിക്കുന്ന സംസ്ഥാന പൊലീസിന്റെ ഹോപ് പദ്ധതിയിൽ പ്രധാന പങ്കുവഹിക്കുന്ന കെ. പ്രിയദർശിനി നിർധനരായ വിദ്യാർഥികൾക്ക് എന്നും പ്രിയപ്പെട്ട പ്രിയ ടീച്ചറാണ്. ടീച്ചറുടെ സേവനത്തിന് കേരള പൊലീസ് നടപ്പാക്കുന്ന ഹോപ്പ് പദ്ധതിയുടെ പ്രത്യേക ഉപഹാരം കഴിഞ്ഞദിവസം സംസ്ഥാന സോഷ്യൽ പൊലീസിങ് ഡയറക്ടർ ആർ. നിശാന്തിനിയിൽനിന്നും ആദരവ് ഏറ്റുവാങ്ങിയിരുന്നു. 17 വർഷമായി സാക്ഷരത ക്ലാസുകൾ നൽകിവരുന്ന പ്രിയദർശിനി നിലവിൽ 200ൽ അധികം വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്ന ഹിന്ദി പ്രചാരിക കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.