ബംഗളൂരു ബിസിനസ് പാർക്ക് രൂപരേഖ

ബംഗളൂരു നഗരം ജി.സി.സി ആഗോള ഹബ്ബായി മാറ്റാൻ ബിസിനസ് പാർക്ക് ഒരുങ്ങുന്നു

ബംഗളൂരു: ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ ഭാഗമായി 20 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ബിസിനസ് പാർക്ക് ഒരുങ്ങുന്നു. പാർക്കിന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചതായി ബംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡ് അറിയിച്ചു.

ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉപ കമ്പനിയായ ബംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജി.സി.സി) ആഗോള ഹബ്ബായി ബംഗളൂരുവിനെ മാറ്റുകയാണ് ബിസിനസ് പാർക്കിന്റെ ലക്ഷ്യമെന്ന് ബി.ഐ.എ.എൽ അറിയിച്ചു. ജി.സി.സികളുടെ വരവിന് വഴിയൊരുക്കി സംസ്ഥാന സർക്കാർ പുതിയ ജി.സി.സി നയത്തിന്റെ കരടിന് അടുത്തിടെ രൂപം നൽകിയിരുന്നു. ബിസിനസ് പാർക്കിൽ കൺവെൻഷൻ, എക്സിബിഷൻ സെന്ററുകൾ, 5200 ഹോട്ടൽ മുറികൾ എന്നിവയും ഉണ്ടാകുമെന്ന് ബി.ഐ.എ.എൽ പറഞ്ഞു.

Tags:    
News Summary - business park is set to transform the Bengaluru city into a GCC global hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.