കർണാടക പിറവി ദിനത്തിൽ സംസ്ഥാന പതാക ഉയർത്തൽ നിർബന്ധം

ബംഗളൂരു: കന്നട രാജ്യോത്സവദിനമായ നവംബർ ഒന്നിന് ബംഗളൂരുവിലെ എല്ലാ സ്ഥാപനങ്ങളിലും കർണാടക സംസ്ഥാന പതാകയുയർത്തുന്നത് സർക്കാർ നിർബന്ധമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, ഐ.ടി, ബയോടെക്‌നോളജി സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയാണിത്.

ബംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചതാണ് ഇക്കാര്യം. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാടിസ്ഥാനത്തിൽ കർണാടക സംസ്ഥാനം (പഴയ മൈസൂർ) രൂപംകൊണ്ട ദിവസമാണ് കന്നട രാജ്യോത്സവദിനമായി ആഘോഷിക്കുന്നത്.

ബംഗളൂരുവിൽ താമസിക്കുന്നവരിൽ 50 ശതമാനത്തിൽ കൂടുതൽ പേർ കർണാടകക്ക് പുറത്തുനിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ ഇവർ കന്നടകൂടി പഠിക്കുന്നതിന് മുൻഗണന നൽകണമെന്നും പറഞ്ഞു. അതേസമയം, കന്നട അനുകൂല സംഘടനകൾ നിയമം കൈയിലെടുക്കാൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്നും പറഞ്ഞു.

Tags:    
News Summary - Hoisting of the state flag on Karnataka's birthday is mandatory.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.