പൊലീസ് അകമ്പടിയോടെ നടന്ന ജംബോ സവാരി റിഹേഴ്സൽ

മൈസൂരു ദസറ ജംബോ സവാരി ശനിയാഴ്ച; കൊട്ടാരം അങ്കണത്തിൽ റിഹേഴ്സൽ

ബംഗളൂരു: മൈസൂരു ദസറ ആഘോഷങ്ങളുടെ ഏറ്റവും ആകർഷകമായ ജംബോ സവാരി ശനിയാഴ്ച നടക്കും. ആനകളുടെ നടത്തം റിഹേഴ്സൽ ബുധനാഴ്ച കൊട്ടാരം അങ്കണത്തിൽ ഔദ്യോഗിക ബഹുമതികളോടെ വിജയമായി. ജംബോ സവാരിയിൽ അംബാരി ചുമക്കേണ്ട അഭിമന്യു നയിച്ച റിഹേഴ്സൽ സഞ്ചാരത്തിൽ മറ്റ് ആനകളും അണിനിരന്നു.

അഭിമന്യുവിന് പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് അടിക്കുന്നു

ആറ് പ്ലാറ്റൂൺ കർണാടക സായുധ പൊലീസ്, ഹോം ഗാർഡ് സംഘം, പൊലീസ് ബാന്‍ഡ് വാദ്യം അകമ്പടി സേവിച്ചു. റിഹേഴ്സൽ അവസാനിച്ച വേദിയിൽ അഭിമന്യുവിന് ടി.എസ്. ശ്രീവാസ്ത എം.എൽ.എ അഭിവാദ്യം അർപ്പിച്ചു.

ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ എം. മുത്തുരാജു, എസ്. ജഹ്നവി, മാരുതി, കൊട്ടാരം അസി. കമീഷണർ ചന്ദ്രശേഖർ, ജില്ല ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ഐ.ബി. പ്രഭു ഗൗഡ എന്നിവർ സല്യൂട്ട് ചെയ്തു.

Tags:    
News Summary - Mysore Dussehra Jumbo Ride on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.