നമ്മ മെട്രോയിൽ ഒറ്റ ദിവസം 9.17 ലക്ഷം യാത്രക്കാർ

ബംഗളൂരു: നമ്മ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ബുധനാഴ്ച പുതിയ റെക്കോഡ് കുറിച്ചു. സ്വാതന്ത്ര്യദിന തലേന്ന് 9,17,365 പേരാണ് ബംഗളൂരു മെട്രോയിൽ യാത്ര ചെയ്തത്. ഈ മാസം ആറിന് 8,26,883 പേർ സഞ്ചരിച്ച റെക്കോഡാണ് തകർന്നത്. ആഴ്ച പിന്നിട്ടപ്പോഴേക്കും 90,482 യാത്രക്കാരുടെ വർധന. മെട്രോയിൽ യാത്രക്കാർ പൊതുവേ വർധിക്കുന്നുണ്ടെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) പറഞ്ഞു.

2022 ആഗസ്റ്റ് 15ന് 8.25 ലക്ഷം യാത്രക്കാർ മെട്രോയിൽ കയറിയതായിരുന്നു മുമ്പത്തെ റെക്കോഡ്. ഈ വർഷം ഫെബ്രുവരിയിൽ 7.05 ലക്ഷമായിരുന്നു ശരാശരി പ്രതിദിന യാത്രക്കാർ. ജനുവരിയിൽ 7.01 ലക്ഷവും 2023 ഡിസംബറിൽ 6.88 ലക്ഷവുമായിരുന്നു. ഈ വർഷം ജൂണിൽ ആകെ 2,23,69774 യാത്രക്കാരാണ് മെട്രോയിൽ കയറിയത്. ജൂൺ 19ന് 8,08,071 പേർ സഞ്ചരിച്ചിരുന്നു. ജൂൺ മൂന്നിനാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. അന്ന് 2.51 കോടി രൂപയായിരുന്നു ലഭിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതിൽ ബി.എം.ആർ.സി.എൽ നന്ദി അറിയിച്ചു. നമ്മ മെട്രോയുടെ കൂടുതൽ പാതകൾ ഉടൻ യാഥാർഥ്യമാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടൽ.

നിലവിലെ ഗ്രീൻ ലൈൻ (തെക്ക് - വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് നീട്ടിയത് ഒക്ടോബറിൽ ഗതാഗതയോഗ്യമാകും. യെല്ലോ ലൈൻ (ആർ.വി റോഡ് -ബൊമ്മസാന്ദ്ര പാത) ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാക്കാനാണ് ബി.എം.ആർ.സി.എൽ ലക്ഷ്യമിടുന്നത്. നമ്മ മെട്രോ രണ്ടാംഘട്ടം, രണ്ട് എ, രണ്ട് ബി പദ്ധതികൾ കൂടി യാഥാർഥ്യമാകുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബി.എം.ആർ.സി.എൽ.   

Tags:    
News Summary - One day in Namma Metro 9.17 lakh passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.