ബംഗളൂരു: രാമനും ഹനുമാനും ദേവന്മാരല്ലെന്ന് സമൂഹ മാധ്യമ പോസ്റ്റിട്ട 17കാരനായ ദലിത് വിദ്യാർഥിക്ക് ഹിന്ദുത്വ പ്രവർത്തകരുടെ മർദനം.
സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബിദറിലെ ഹുംനാബാദിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ പകർത്തി സമൂഹ മാധ്യമത്തിലിടുകയായിരുന്നു.
പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പുകളടക്കം ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.